കൊല്ലം: കരുനാഗപ്പള്ളിയയില്‍ പാചകവാതക ടാങ്കർ മറിഞ്ഞ് വാതക ചോർച്ച. കന്നേറ്റി പാലത്തിന് സമീപം കരോട്ട് ജംഗ്ഷനിലാണ് പാചകവാതക ടാങ്കർ മറിഞ്ഞത്.
ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവാകുകയായിരുന്നു. പുലർച്ചെ 12:40 ഓടെയായിരുന്നു അപകടം. പാരിപ്പള്ളി പ്ലാന്‍റില്‍ നിന്നും കൊച്ചി ഉദയംപേരൂരിലേക്ക് പോവുകയായിരുന്ന എല്‍.പി.ജി ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് അപകടകരമായ രീതിയില്‍ ഓവർടേക്ക് ചെയ്തപ്പോഴാണ് ടാങ്കർ വെട്ടിത്തിരിച്ചതോടെ അപകടം ഉണ്ടായത്.നിയന്ത്രണം വിട്ട് ടാങ്കർ റോഡിൻ്റെ വശത്തേക്ക് ചരിയുകയായിരുന്നു. ഇതോടെ ടാങ്കറില്‍ നിന്ന് വാതകം ചോർന്നു തുടങ്ങി. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ അവശ്യം വേണ്ട സുരക്ഷാ ഉപകരണങ്ങളോ സ്പെയർ പാർട്സുകളോ ഉണ്ടായിരുന്നില്ല. പിന്നാലെ വന്ന മറ്റൊരു ടാങ്കറില്‍ നിന്നും സ്പെയർ ഗേജ് (Spare gauge) ടാങ്കറില്‍ ഫിറ്റ് ചെയ്ത് ചോർച്ചഅടച്ചു.
ഫയർഫോഴ്സ് നിരന്തരമായി വെള്ളം സ്പ്രേ ചെയ്ത് അപകടാവസ്ഥ ഇല്ലാതാക്കിയ ശേഷമാണ് ക്രെയിൻ ഉപയോഗിച്ച് ടാങ്കർ മാറ്റിയത്. കരുനാഗപ്പളളി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടി, ഗ്രേഡ് അസ്സിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജി. സുനില്‍കുമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.