കാളികാവ്: ആടിയും പാടിയും ആഘോഷമാകേണ്ട വിവാഹത്തലേന്ന് ചോക്കാട് മാളിയേക്കലില്‍ അരങ്ങേറിയത് അപ്രതീക്ഷിത സംഭവങ്ങള്‍.
വിവാഹസദ്യയ്ക്കായി ഒരുക്കിവെച്ച പച്ചക്കറിക്കൂട്ടിലേക്ക് അയല്‍വാസി മണ്ണുവാരിയിട്ടതോടെ കല്യാണവീട് സംഘർഷഭരിതമായി. ഒടുവില്‍ പോലീസ് കാവലില്‍ പാചകം പൂർത്തിയാക്കി നിശ്ചയിച്ച പ്രകാരം വിവാഹം നടന്നു.കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവമുണ്ടായത്. മാളിയേക്കല്‍ ജുമാ മസ്ജിദിനു കീഴിലെ മദ്രസ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ചത്തെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയായിരുന്നു. ബന്ധുക്കള്‍ക്കും അതിഥികള്‍ക്കുമായി മുറിച്ചുവെച്ച പച്ചക്കറികളിലേക്കാണ് സമീപവാസിയായ യുവതി മണ്ണുവാരിയിട്ടത്. വിവാഹം നടക്കുന്ന സ്ഥലത്തെ ചൊല്ലി യുവതിയും മദ്രസാ കമ്മിറ്റിയും തമ്മില്‍ നിലവില്‍ കോടതിയില്‍ കേസുണ്ട്.
ഈ പറമ്പിലെ കിണർ ഉപയോഗിക്കാൻ കോടതി യുവതിക്ക് അനുമതി നല്‍കിയിരുന്നു. കിണറിന് സമീപം പാചകപ്പുരയൊരുക്കി പച്ചക്കറികള്‍ വെച്ചതില്‍ പ്രതിഷേധിച്ചാണ് യുവതി മണ്ണുവാരിയിട്ടതെന്നാണ് വിവരം. സംഭവം അറിഞ്ഞതോടെ നാട്ടുകാർ തടിച്ചുകൂടുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തു.സംഘർഷാവസ്ഥ കണക്കിലെടുത്ത് കാളികാവ് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. വരന്റെ പരാതിയില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. രാത്രി വൈകി പോലീസ് കാവലിലാണ് പിന്നീട് ഭക്ഷണം പാകം ചെയ്തത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.