ഡല്‍ഹി: ഉത്തരേന്ത്യയിലും പാകിസ്താനോട് ചേർന്ന പ്രദേശങ്ങളിലും കാലാവസ്ഥയില്‍ വൻ മാറ്റത്തിന്റെ സൂചന. ഈ മേഖലയില്‍ കനത്ത മേഘാവരണം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏകദേശം ആയിരം കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ മേഘക്കൂട്ടങ്ങളുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ജമ്മു കശ്മീർ, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലായി അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ചില പ്രദേശങ്ങളില്‍ ആലിപ്പഴവർഷവും ഉണ്ടായേക്കാമെന്നാണു വിലയിരുത്തല്‍.അടുത്ത 48 മുതല്‍ 72 മണിക്കൂർ വരെ ഈ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. മെഡിറ്ററേനിയൻ മേഖലയിലുണ്ടായ ശക്തമായ 'വെസ്റ്റേണ്‍ ഡിസ്റ്റർബൻസ്' ആണ് ഈ മാറ്റങ്ങള്‍ക്ക് കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിശദീകരണം.
കൃഷിയിടങ്ങളില്‍ വിളവെടുപ്പ് സമയമായതിനാല്‍ മഴയുടെ ആഘാതം അനുഭവപ്പെടാൻ ഇടയുണ്ടെന്നും കർഷകർ മുൻകരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. നഗരങ്ങളില്‍ വെള്ളക്കെട്ടും ഗതാഗത തടസ്സങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഇതിനിടെ, കടുത്ത ചൂടില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും മഴ അവസാനിച്ചതിന് പിന്നാലെ വീണ്ടും ചൂട് കൂടാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധാപൂർവം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.