ന്യൂഡല്‍ഹി: ഇറാൻ യുദ്ധത്തെത്തുടർന്ന് ക്രൂഡോയില്‍ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് മറ്റൊരു ഇരുട്ടികൂടി. റഷ്യൻ എണ്ണക്കമ്പനിയുടെ പങ്കാളിത്തമുള്ള നയാര എനർജിയുടെ എണ്ണശുദ്ധീകരണ പ്ലാ ന്റ് 35 ദിവസത്തേക്ക് അടച്ചിടുകയാണ്.
അറ്റകുറ്റപ്പണികളുടെ ഭാഗമായി ഏപ്രില്‍ ആദ്യ ആഴ്ചമുതലാണ് അടച്ചിടുന്നത്. ഇതോടെ രാജ്യത്തെ ക്രൂഡോയില്‍ ശുദ്ധീകരണശേഷിയില്‍ എട്ടുശതമാനത്തോളം കുറവുണ്ടായേക്കും എന്നാണ് കണക്കാക്കുന്നത്.ഇപ്പോഴത്തെ അവസ്ഥയില്‍ ഇത് ഇന്ധന പ്രതിസന്ധിക്ക് ഇടയാക്കുമോ എന്ന ആശങ്ക കടുക്കുകയാണ്. പ്രതിവർഷം 20 ദശലക്ഷം ടണ്‍ ശുദ്ധീകരണശേഷിയുള്ള ഗുജറാത്തിലെ വാദിനാർ റിഫൈനറിയാണ് അടച്ചിടുന്നതെന്നാണ് റിപ്പോർട്ട്.
രാജ്യത്തുള്ള 7,000 നയാര പമ്പുകള്‍ക്കും പൊതുമേഖലാ കമ്പനികള്‍ക്കുമാണ് ഇവിടെനിന്നും എണ്ണ നല്‍കുന്നത്. കഴിഞ്ഞവർഷമാണ് ഇവിടെ അറ്റകുറ്റപ്പണി നടത്തേണ്ടിയിരുന്നത്. എന്നാല്‍ യൂറോപ്യൻ രാജ്യങ്ങളുടെ ഉപരോധത്തെത്തുടർന്ന് ഇത് മാറ്റിവച്ചിരുന്നു. അറ്റകുറ്റപ്പണികളില്‍ ചില യൂറോപ്യൻ കമ്പനികളുടെ സാന്നിദ്ധ്യം അനിവാര്യമാണ്. എന്നാല്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ കമ്പനികള്‍ പങ്കെടുക്കാൻ വിസമ്മതിച്ചിരുന്നു.
എന്നാലിപ്പോള്‍ റഷ്യയ്ക്കുമേലുള്ള ഉപരോധം അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ അവസാനിപ്പിച്ചതോടെയാണ് അറ്റകുറ്റപ്പണിക്കുളള അവസരം വന്നത്. നാലുവർഷം കൂടുമ്പോഴാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഇതിനായി ശുദ്ധീകരണശാല അടച്ചിട്ടാലും നയാര പമ്പുകള്‍ക്കുള്‍പ്പെടെ ഇന്ധനപ്രതിസന്ധിയുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ആവശ്യത്തിന് പെട്രോളിയം ഉല്പന്നങ്ങള്‍ ഇപ്പോള്‍ത്തന്നെ സ്റ്റോക്കുചെയ്തിട്ടുണ്ട്.
എന്നാല്‍ ശുദ്ധീകരണശാല അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ പങ്കാളിത്തമാണ് നയാര എനർജിയിലുളളത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.