തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ പത്താംക്ലാസ് വിദ്യാർഥിനിയെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മരുതത്തൂർ സ്വദേശികളായ സുരേഷ്-സിന്ധു ദമ്പതികളുടെ മകള്‍ അനഘ (15) ആണ് മരിച്ചത്.
പിതാവ് സുരേഷ് വിദേശത്താണ്. അമ്മയും സഹോദരിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അനഘയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലില്‍ കുളക്കടവില്‍ ചെരിപ്പുകള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം നിലവില്‍ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാരായമുട്ടം പൊലിസ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലിസ്
0
ഞായറാഴ്ച, മാർച്ച് 08, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.