പൊൻകുന്നം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രാവലർ കുത്തിത്തുറന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച പ്രതിയെ സാഹസികമായി പിടികൂടി.
പൊൻകുന്നം സ്വദേശിയായ ലോറി ഡ്രൈവറാണ് പോലീസിന്റെയും വാഹന ഉടമയുടെയും കൃത്യമായ ഇടപെടലിലൂടെ കുടുങ്ങിയത്. മോഷണം പോയ സാധനങ്ങൾക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ഒരു സാധാരണ ‘മുല്ല മാല ‘ മോഷ്ടാവിനെ തിരിച്ചറിയുന്നതിൽ നിർണ്ണായകമായി.ഇന്നലെ രാത്രിയിലാണ് പൊൻകുന്നം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രാവലറിൽ മോഷണം നടന്നത്. വാഹനത്തിന്റെ ഡോർ തുറന്ന് അകത്തുകയറിയ മോഷ്ടാവ് വിലപിടിപ്പുള്ള സൗണ്ട് സിസ്റ്റം, സ്റ്റീരിയോ എന്നിവ കൈക്കലാക്കി. ഇതുകൂടാതെ വാഹനത്തിന്റെ ഡാഷ്‌ബോർഡിൽ ഇരുന്നിരുന്ന ബുദ്ധപ്രതിമയും, അലങ്കാരത്തിനായി തൂക്കിയിട്ടിരുന്ന മുല്ല മാലയും മോഷ്ടാവ് കൊണ്ടുപോയിരുന്നു.
മോഷണത്തിന് ശേഷം ഉടമ വാഹന പരിശോധന നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ പിറ്റേന്ന് പാലാ റൂട്ടിൽ പാർക്ക് ചെയ്തിരുന്ന ഒരു നാഷണൽ പെർമിറ്റ് ലോറിയിൽ തന്റെ ട്രാവലറിലുണ്ടായിരുന്ന അതേ മുല്ല മാല ഉടമയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ പൊൻകുന്നം പോലീസിൽ വിവരമറിയിച്ചു.തുടർന്നുള്ള അന്വേഷണത്തിൽ ലോറി ഓടിച്ചിരുന്നത് പൊൻകുന്നം സ്വദേശിയായ ഡ്രൈവറാണെന്ന് വ്യക്തമായി. തുടർന്ന് മോഷ്ടിച്ച സാധനങ്ങൾ തിരികെ നൽകാം എന്നും പറഞ്ഞു മോഷ്ടാക്കൾ തടി തപ്പി, ഇതുവരെ മോഷ്ടാക്കൾ നേരിട്ട് എത്തുകയോ മോഷ്ടിച്ച സാധനങ്ങൾ തിരികെ നൽകുകയോ ചെയ്തിട്ടില്ല എന്ന് ട്രാവലർ ഉടമ പറയുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.