മുംബൈ: ഇന്ത്യയില്‍ ആദ്യമായി ദയാവധത്തിന് അനുമതി ലഭിച്ച ഹരീഷ് റാണയുടെ വിയോഗത്തിന് പിന്നാലെ, മുംബൈയില്‍ സ്വന്തം മരണം മുന്‍കൂട്ടി നിശ്ചയിക്കുന്ന 'ലിവിംഗ് വില്‍' അപേക്ഷകള്‍ വര്‍ധിക്കുന്നു.
ജീവിതകാലം മുഴുവന്‍ വെന്റിലേറ്ററിന്റെയോ മറ്റ് കൃത്രിമ ജീവന്‍രക്ഷാ സംവിധാനങ്ങളുടെയോ സഹായത്തോടെ ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി 85 പേരാണ് ഇതുവരെ ബൃഹന്മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ സമീപിച്ചിരിക്കുന്നത്.ഭാവിയില്‍ ഏതെങ്കിലും കാരണവശാല്‍ അബോധാവസ്ഥയിലാവുകയോ, സുഖപ്പെടുത്താനാവാത്ത രോഗം ബാധിക്കുകയോ ചെയ്താല്‍ തന്നെ കൃത്രിമമായി ജീവിപ്പിക്കാന്‍ ശ്രമിക്കരുത് എന്ന് ഒരാള്‍ ആരോഗ്യവാനായിരിക്കുമ്പോള് തന്നെ രേഖാമൂലം നല്കുന്ന സമ്മതപത്രമാണിത്. അന്തസ്സോടെ മരിക്കാനുള്ള അവകാശത്തിന്റെ ഭാഗമായാണ് ഇതിനെ കണക്കാക്കുന്നത്.
13 വര്‍ഷത്തിലേറെയായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഹരീഷ് റാണയ്ക്ക് സുപ്രീം കോടതി നിഷ്ക്രിയ ദയാവധത്തിന് അനുമതി നല്‍കിയിരുന്നു. മാര്‍ച്ച് 24-ന് ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു ഹരീഷിന്റെ അന്ത്യം.
ലഭിച്ച അപേക്ഷകള്‍ പരിശോധിക്കാനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കാനുമായി ബിഎംസി പ്രത്യേക സമിതിയെ നിയോഗിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് എളുപ്പമാക്കാന്‍ പ്രത്യേക പോര്‍ട്ടലും മൊബൈല്‍ ആപ്പും ആരംഭിക്കാന്‍ നഗരസഭ ആലോചിക്കുന്നുണ്ട്.
2023-ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഇത്തരം അപേക്ഷകള്‍ സ്വീകരിക്കാന്‍ അധികാരമുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.