കൊച്ചി: കളമശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.
കഴിഞ്ഞ ഞായറാഴ്ച കണ്ണൂര്‍ സ്വദേശിനിയെ ആക്രമിച്ച് സ്വര്‍ണ്ണമാലയും കമ്മലും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ പാലക്കാട് അഗളി സ്വദേശിയാണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പെണ്‍കുട്ടിയുടെ തലയില്‍ മുണ്ടിട്ട് വലിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കവര്‍ച്ച. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കളമശേരിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. രാത്രി എട്ടരയോടെ ജോലി സ്ഥലത്തുനിന്ന് വരുമ്പോഴാണ് സെന്റ് ജോസഫ്സ് പള്ളിക്ക് സമീപം ആക്രമണമുണ്ടായത്
തൂണില്‍ തലയിടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് കവര്‍ച്ച നടത്തിയത്. ഒരുപവനിലേറെ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതി കവര്‍ന്നത്. തലയുടെ പിന്‍ഭാഗത്ത് മുറിവേറ്റ പെണ്‍കുട്ടി സുഖം പ്രാപിച്ചു വരികയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.