വാഷിംഗ്ടൺ: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്‌ബിഐയുടെ മുൻ ഡയറക്ടറും പ്രമുഖ നിയമജ്ഞനുമായ റോബർട്ട് മുള്ളർ (81) അന്തരിച്ചു.
വാഷിംഗ്ടണിലെ വസതിയിലായിരുന്നു അന്ത്യം. അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അന്വേഷണങ്ങളിലൊന്നിന് നേതൃത്വം നൽകിയ വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.2016-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക കൗൺസിലായി മുള്ളറെ നിയമിച്ചിരുന്നു. അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന് റഷ്യയുമായി ബന്ധമുണ്ടോ എന്നതായിരുന്നു പ്രധാന അന്വേഷണ വിഷയം. രണ്ട് വർഷത്തോളം നീണ്ട ഈ അന്വേഷണം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിതെളിച്ചിരുന്നു.
എഫ്‌ബിഐയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഡയറക്ടർ പദവി അലങ്കരിച്ച രണ്ടാമത്തെ വ്യക്തിയാണ് മുള്ളർ. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ഒരാഴ്ച മുമ്പാണ് അദ്ദേഹം ചുമതലയേറ്റത്. തുടർന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെ അടിമുടി പരിഷ്കരിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു.
വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത സൈനികൻ കൂടിയായ മുള്ളർ, നീതിന്യായ വകുപ്പിലെ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രമുഖ അമേരിക്കൻ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.