തിരുവനന്തപുരം: കേരള ഇന്ഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോര്പ്പറേഷൻ ലിമിറ്റഡ് (KICDC) ൻ കീഴിൽ ജോലി നേടാൻ അവസരം. മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
യോഗ്യരായ ഉദ്യോഗാര്ഥികൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓണ്ലൈൻ അപേക്ഷ നല്കണം. അവസാന തീയതി ഏപ്രിൽ 27.തസ്തികയും ഒഴിവുകളും
കേരള സര്ക്കാര് ഇന്ഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ1.പാലക്കാട് ജില്ലയിലാണ് നിയമനം നടക്കുക. ഒരു വര്ഷത്തേക്കാണ് കരാർ കാലാവധി. മികവിന് അനുസരിച്ച് ഇത് നീട്ടി നല്കാം.
സമയം തീരുന്നു; കേരള സര്ക്കാരിന് കീഴില് പിഡബ്ല്യൂഡി വകുപ്പിൽ ജോലിയൊഴിവ്; അവസാന തീയതി ഏപ്രില് 1
പ്രായപരിധി
32 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
സിഎ/ ഐസിഡബ്ല്യൂഎ ഇന്റര് വിജയിച്ചിരിക്കണം. ആര്ട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയവർക്ക് മുൻഗണന.
1 മുതൽ 2 വർഷം വരെ എക്സ്പീരിയൻസ് വേണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 35,000 രൂപ ശമ്പളമായി ലഭിക്കും.
തിരഞ്ഞെടുപ്പ്
അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്ത് പരീക്ഷയോ, ഇന്റര്വ്യൂവോ നടത്തും. നിയമനം സംബന്ധിച്ച അന്തിമ തീരുമാനം KICDCയിൽ നിക്ഷിപ്തമായിരിക്കും. കേരളത്തിൽ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് ആവാം; 30,000 രൂപവരെ ശമ്പളം; അപേക്ഷ മാര്ച്ച് 27 വരെ
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്ഥികൾ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോര്പ്പറേഷൻ ലിമിറ്റഡ് വെബ്സൈറ്റ് സന്ദര്ശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് ലേറ്റസ്റ്റ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.
വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന അപ്ലൈ ലിങ്ക് മുഖേന അപേക്ഷ പൂര്ത്തിയാക്കുക. സംശയങ്ങൾക്ക് ചുവടെ നല്കിയ വിജ്ഞാപനം കാണുക.അപേക്ഷ: https://recruitopen.com/cmd/kicdc3.html
kerala industrial corridor development corporation limited (kicdc) has announced job opportunities. recruitment is for management trainee posts. eligible candidates must apply online through the official website. last date to apply is april 27.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.