കീഴില്ലത്ത് യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; കൂടെ താമസിച്ചിരുന്നയാൾ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ

 പെരുമ്പാവൂർ: കീഴില്ലത്ത് യുവതിയെ വീടിനുള്ളിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലിൽ ജോയിയുടെ മകൾ ജിബിമോൾ ജോയ് (36) ആണ് കൊല്ലപ്പെട്ടത്.


സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ കൂടെ താമസിച്ചിരുന്ന കോതമംഗലം സ്വദേശി ലൈജുവിനെ (47) വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിച്ചു.

ദാരുണ അന്ത്യം മകന്റെ മുന്നിൽ

ഞായറാഴ്ച രാവിലെ 11:30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കീഴില്ലം ഷാപ്പുപടിയിലെ പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തിവരികയായിരുന്നു ഇരുവരും. ഹോട്ടലിന് പിന്നിലെ മുറിയിൽ ഏഴ് വയസ്സുള്ള മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.

ജോലിക്കിടെ ഇരുവരും മുറിയിലേക്ക് പോയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടർന്ന് മകൻ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് ജിബിമോൾ ചലനമറ്റ നിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപവാസികളും ജീവനക്കാരും ചേർന്ന് പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിൽ ടേപ്പ് ഉപയോഗിച്ച് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. കൂടാതെ കൈയിലും തലയിലും പരിക്കേറ്റ അടയാളങ്ങളുമുണ്ട്. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രതിക്കായി തിരച്ചിൽ; ഒടുവിൽ ആശുപത്രിയിൽ

ജിബിയെ ആക്രമിച്ച ശേഷം ബൈക്കുമായി കടന്നുകളഞ്ഞ ലൈജുവിനെ ഉച്ചയോടെ എ.എം. റോഡിൽ പെരുമ്പാവൂർ പട്ടാൽ ഭാഗത്ത് വെച്ച് കെ.എസ്.ആർ.ടി.സി. ബസിടിച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വിവാഹബന്ധം വേർപ്പെടുത്തിയവർ; 10 വർഷത്തെ ഒരുമിച്ചുള്ള താമസം

ഇരുവരും നേരത്തെ വിവാഹിതരും പിന്നീട് ബന്ധം വേർപ്പെടുത്തിയവരുമാണെന്ന് പോലീസ് അറിയിച്ചു. ആദ്യഭാര്യയ്ക്ക് ജീവനാംശം നൽകാത്തതിനെ തുടർന്ന് ലൈജു മുൻപ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. തുടർന്ന് ജിബിമോളുമായി അടുപ്പത്തിലാവുകയും പത്തു വർഷത്തോളമായി ഒരുമിച്ച് താമസിച്ചു വരികയുമായിരുന്നു. ഇവർ നിയമപരമായി വിവാഹിതരല്ലെന്നാണ് വിവരം. ലൈജുവിന് ആദ്യബന്ധത്തിൽ രണ്ട് മക്കളും ജിബിക്ക് ഒരു മകളുമുണ്ട്. കുറുപ്പംപടി പോലീസ് സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !