ഹൈദരാബാദ്: ഡിജിറ്റല്‍ അറസ്റ്റിനിരയായി വിരമിച്ച ജില്ലാ ജഡ്ജി. ഒരു കോടിയിലധികം രൂപയാണ് നഷ്ടപ്പെട്ടത്. 69 കാരനായ വിരമിച്ച ജഡ്ജിയുടെ മൊബൈല്‍ നമ്പര്‍ സ്ത്രീക്കടത്തിലും മറ്റ് കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട് സൈബര്‍ തട്ടിപ്പുകാര്‍ ഒരു ആഴ്ച മുമ്പ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി.
ഒരു കോടിയിലധികം രൂപയാണ് തട്ടിപ്പുകാര്‍ക്ക് നല്‍കിയത്. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ശേഷം മൂന്ന് ദിവസം മുമ്പ് അദ്ദേഹം പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. പൊലീസിന്റെ വേഷം ധരിച്ചാണ് തട്ടിപ്പുകാര്‍ ഡിജിറ്റല്‍ അറസ്റ്റ് നടത്തിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് വ്യക്തികളെ ഭീഷണിപ്പെടുത്തി പണം നല്കാന് സമ്മര്‍ദ്ദം ചെലുത്തുകയുമാണ് ഇത്തരം തട്ടിപ്പുകാര്‍ ചെയ്യുന്നത്.എത്തിയത് പൊലീസ് വേഷം ധരിച്ച്:ഡിജിറ്റല്‍ അറസ്റ്റിനിരയായി ജില്ലാ ജഡ്ജി; നഷ്ടമായത് ഒരു കോടിയിലധികം രൂപ,
0
തിങ്കളാഴ്ച, മാർച്ച് 09, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.