കൊച്ചി: അനുവദനീയമായ ദിവസങ്ങളില്‍ ശബരിമലയില്‍ ഒന്നിലധികം പടിപൂജ നടത്താനാകുമോയെന്ന് തന്ത്രിയുമായി ആലോചിച്ച് പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം.
2040 സെപ്റ്റംബര്‍ വരെ പടിപൂജ ബുക്കിങ് പൂര്‍ത്തിയായതായി അറിയിച്ചതിനെത്തുടര്‍ന്നാണ കോടതിയുടെ നിര്‍ദേശം. പടിപൂജ ബുക്ക് ചെയ്ത ശേഷം മറിച്ചു നല്‍കുന്നതായി സംശയം പ്രകടിപ്പിച്ച് വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സ്വമേധയാ എടുത്ത ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് രാജ വിജയരാഘവന്, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.ഈ വര്‍ഷം മാര്‍ച്ച് 26 മുതല്‍ 2040 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 207 ദിവസം പടിപൂജ ബുക്കിങ്ങിന് ഒഴിവുണ്ട്. ഈ ദിവസങ്ങളിലേക്ക് നിലവില്‍ ബുക്കു ചെയ്തവരെ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കാനാകുമോ എന്നത് പരിശോധിക്കണം.
പടിപൂജ ബുക്കുചെയ്തശേഷം കൈമാറ്റം നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിജിലന്‍സ് പരിശോധന ഉണ്ടാകണം. നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം സ്പെഷ്യല്‍ കമ്മിഷണര്‍ക്ക് നല്‍കണം. കമ്മീഷണര്‍ ഈ റിപ്പോര്‍ട്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.