ന്യൂസിലൻഡ്:നഗരത്തിലെ വെള്ളപ്പൊക്ക ഭീഷണി നേരിടാനുള്ള പദ്ധതിയുടെ ഭാഗമായി വെസ്റ്റ് ഓക്‌ലൻഡിലെ റാന്യുവില്‍ (Rānui) 50 ഓളം വീടുകൾ കൗൺസിൽ നിർബന്ധിതമായി ഏറ്റെടുക്കുന്നു.
'പബ്ലിക് വർക്ക്സ് ആക്ട്' പ്രകാരം ഏറ്റെടുക്കുന്ന ഈ വീടുകൾ നീക്കം ചെയ്ത്, മണ്ണിനടിയിലൂടെ ഒഴുകുന്ന അരുവി വീണ്ടെടുക്കാനും വെള്ളപ്പൊക്ക തടങ്ങൾ നിർമ്മിക്കാനുമാണ് തീരുമാനം.85 മില്യൺ ഡോളർ ചെലവുള്ള ഈ പദ്ധതിയിലൂടെ സമീപത്തെ നൂറോളം വീടുകളെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കുമെന്ന് കൗൺസിൽ വ്യക്തമാക്കി. നഷ്ടപരിഹാരം ലഭിച്ച് മാറാൻ സാധിക്കുന്നതിൽ ചിലർ ആശ്വാസം പ്രകടിപ്പിച്ചപ്പോൾ, വർഷങ്ങളായി താമസിച്ച വീട് വിട്ടുപോകുന്നതിലെ വിഷമം മറ്റുചിലർ പങ്കുവെച്ചു.
വരും വർഷങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ ഇത്തരത്തിൽ വീടുകൾ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും കൗൺസിൽ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.