കോട്ടയം :നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് സ്ഥലം മാറ്റി.
കോഴിക്കോട് ജില്ലാ പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി. ഫറാഷിനെ നീക്കം ചെയ്തു. പകരം തൃശൂർ റേഞ്ച് ഡിഐജി ആയിരുന്ന ടി. നാരായണനെ പുതിയ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു.തൃശൂരിൽ തോംസൺ ജോസിനെ ഡിഐജി ആയി നിയമിക്കാനും കമ്മീഷൻ ഉത്തരവിട്ടു. ഐഎഎസ് ഉദ്യോഗസ്ഥനായ ഇമ്പശേഖറിനെ ആലപ്പുഴ ജില്ലാ കളക്ടറായും നിയമിച്ചിട്ടുണ്ട്.
റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകളിലും കമ്മീഷൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തളിപ്പറമ്പ് ആർഡിഒ ആയി എസ്. വന്ദനയെയും കണ്ണൂർ ജില്ലാ രജിസ്ട്രാർ ജനറലായി സച്ചിൻ കൃഷ്ണയെയും നിയമിച്ചു. കേരളത്തിന് പുറമെ പശ്ചിമ ബംഗാളിലും വലിയ തോതിലുള്ള ഉദ്യോഗസ്ഥ അഴിച്ചുപണി കമ്മീഷൻ നടത്തിയിട്ടുണ്ട്.
ബംഗാളിൽ 13 ജില്ലാ പോലീസ് മേധാവിമാർ, രണ്ട് ഐജിമാർ, നാല് കമ്മീഷണർമാർ എന്നിവരെയാണ് മാറ്റിയത്. തെരഞ്ഞെടുപ്പ് നടപടികൾ നിഷ്പക്ഷമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷന്റെ ഈ അടിയന്തര ഇടപെടൽ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.