പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും സുസ്ഥിരമായ നയതന്ത്ര ഇടപെടൽ അനിവാര്യമാണെന്ന് പ്രധാന മന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി.

ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതവും സ്വതന്ത്രവുമായ ഗതാഗതം ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ടെലിഫോണിലൂടെ സംസാരിച്ചു. സുരക്ഷിത യാത്രയ്ക്ക് മുൻഗണന നൽകുന്നുണ്ടെന്ന് കുവൈറ്റ് കിരീടാവകാശി അറിയിച്ചതായും മോദി പറഞ്ഞു.

പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും സുസ്ഥിരമായ നയതന്ത്ര ഇടപെടൽ അനിവാര്യമാണെന്ന് ഇരുനേതാക്കളും സമ്മതിച്ചു. കുവൈറ്റിന്‍റെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നതായി പ്രധാനമന്ത്രി ആവർത്തിച്ചു. 

"ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതവും സ്വതന്ത്രവുമായ ഗതാഗതം ഉറപ്പാക്കുക എന്നത് ഞങ്ങളുടെ മുൻഗണനയായി തുടരുന്നു. പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും സുസ്ഥിരമായ നയതന്ത്ര ഇടപെടൽ അനിവാര്യമാണെന്ന് ഞങ്ങൾ വിലയിരുത്തി," എന്ന് മോദി എക്സിൽ കുറിച്ചു.

സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ കുവൈറ്റ് കിരീടാവകാശിയുമായി സംസാരിച്ചതായും വരാനിരിക്കുന്ന ഈദിന് അദ്ദേഹം ആശംസകൾ നേർന്നതായും മോദി പറഞ്ഞു. പശ്ചിമേഷ്യയിൽ വികസിച്ചുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായും സമീപകാല സംഭവവികാസങ്ങളിലെ ആശങ്കകൾ പങ്കുവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്‍റെയും പൗരന്മാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും നൽകുന്ന പിന്തുണയ്ക്ക് മോദി കിരീടാവകാശിക്ക് നന്ദി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കുവൈറ്റ് നേതാവുമായി സംസാരിക്കുന്നത്. അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതിന് പിന്നാലെ തിരിച്ചടിയുണ്ടാവുകയും നിരവധി ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ നടക്കുകയും ചെയ്തിരുന്നു.

സംഘർഷങ്ങൾ ആരംഭിച്ചതിനുശേഷം സൗദി അറേബ്യ, ബഹ്‌റൈൻ, യുഎഇ, ഒമാൻ, ജോർദാൻ, ഇസ്രയേൽ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ചർച്ചകൾ നടത്തിയിട്ടുണ്ട്. സമാധാനം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ ഇടപെടലുകൾ. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് നിരവധി ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഈ നയതന്ത്ര നീക്കങ്ങൾക്ക് പുറമെ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് പ്രവാസികളുടെ സുരക്ഷാ കാര്യങ്ങൾ നിരന്തരം വിലയിരുത്തുന്നുണ്ട്. സംഘർഷം തുടരുന്നത് ഊർജ ഇറക്കുമതിയെയും രൂപയുടെ മൂല്യത്തെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക സുരക്ഷിതത്വം കൂടി ലക്ഷ്യം വെച്ചാണ് ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ നിരന്തരം നയതന്ത്ര ബന്ധം തുടരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !