മോസ്കോ: ഇറാനിലെ ബുഷെർ ആണവനിലയത്തിന് സമീപം അമേരിക്കയും ഇസ്രായേലും നടത്തിയ സൈനികാക്രമണം അതീവ അപകടകരമാണെന്ന് റഷ്യ.
ഇത്തരം നീക്കങ്ങൾ പരിഹരിക്കാനാകാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിലുള്ള റഷ്യയുടെ ശക്തമായ ആശങ്ക യുണൈറ്റഡ് സ്റ്റേറ്റ്സിനെ ഔദ്യോഗികമായി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.ആണവ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വലിയ ദുരന്തങ്ങൾക്ക് വഴിതുറക്കുമെന്നും റഷ്യ ഈ വിഷയത്തിൽ ഉത്തരവാദിത്തപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും പെസ്കോവ് കൂട്ടിച്ചേർത്തു.
ഇറാനിലെ സംഘർഷാവസ്ഥ പരിഹരിക്കാൻ രാഷ്ട്രീയവും നയതന്ത്രപരവുമായ ചർച്ചകളാണ് വേണ്ടത്. മേഖലയിലെ വഷളായ സാഹചര്യം ശാന്തമാക്കാൻ ചർച്ചകൾക്ക് മാത്രമേ സാധിക്കൂ എന്നും ക്രെംലിൻ വക്താവ് ഓർമ്മിപ്പിച്ചു.
കഴിഞ്ഞ മാർച്ച് 17-ന് ബുഷെർ ആണവനിലയത്തിന് തൊട്ടടുത്തുള്ള മെട്രോളജിക്കൽ സർവീസ് കെട്ടിടത്തിന് നേരെ ആക്രമണം നടന്നതായി റഷ്യൻ സ്റ്റേറ്റ് ന്യൂക്ലിയർ കോർപ്പറേഷനായ 'റൊസാറ്റം' അറിയിച്ചിരുന്നു.
പ്രവർത്തനസജ്ജമായ റിയാക്ടറിന് തൊട്ടടുത്ത് നടന്ന ഈ ആക്രമണത്തെ റഷ്യ ശക്തമായി അപലപിച്ചു. ആണവനിലയത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും സംഘർഷങ്ങൾ അടിയന്തരമായി ലഘൂകരിക്കണമെന്നും റഷ്യൻ അധികൃതർ ആവശ്യപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.