ന്യൂഡൽഹി: ഡൽഹിയിലെ പാർട്ടി ആസ്ഥാനമന്ദിരങ്ങൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് എഐസിസിക്കും യൂത്ത് കോൺഗ്രസിനും കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ നോട്ടീസ്. പതിറ്റാണ്ടുകളായി പാർട്ടി പ്രവർത്തിക്കുന്ന 24 അക്ബർ റോഡിലെ ഓഫീസും റൈസിന റോഡിലെ യൂത്ത് കോൺഗ്രസ് ഓഫീസും ഒഴിയാനാണ് നിർദേശം നൽകിയിരിക്കുന്നത്.
കോട്‌ല മാർഗിൽ ‘ഇന്ദിരാ ഭവൻ’ എന്ന പേരിൽ പുതിയ ആസ്ഥാനം സജ്ജമായ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം. എന്നാൽ, വൈകാരികമായും രാഷ്ട്രീയമായും തങ്ങൾക്ക് വലിയ പ്രാധാന്യമുള്ള ഈ മന്ദിരങ്ങൾ വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
1978 മുതൽ കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങൾക്കും ചരിത്രപരമായ തീരുമാനങ്ങൾക്കും സാക്ഷ്യം വഹിച്ച ഇടമാണ് 24 അക്ബർ റോഡ്. പുതിയ ആസ്ഥാനം നിലവിൽ വന്നുവെങ്കിലും, നിലവിലുള്ള കെട്ടിടങ്ങൾ തങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും അവ സംരക്ഷിക്കുമെന്നും മുതിർന്ന നേതാവ് അഭിഷേക് മനു സിംഗ്‌വി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും പാർട്ടി അറിയിച്ചു.
2025 ജനുവരിയിലാണ് സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്ത പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിര ഭവനിലേക്ക് കോൺഗ്രസ് ഔദ്യോഗികമായി മാറിയത്. എങ്കിലും പഴയ കെട്ടിടങ്ങളിൽ നിന്ന് പെട്ടെന്ന് മാറുന്നത് പ്രായോഗികമല്ലെന്നാണ് പാർട്ടി വാദം. വരും ദിവസങ്ങളിൽ ഈ ഒഴിപ്പിക്കൽ നോട്ടീസിനെച്ചൊല്ലി കേന്ദ്രവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം കൂടുതൽ ശക്തമാകാനാണ് സാധ്യത.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.