കായംകുളം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു. പ്രതിഭയ്ക്കെതിരെ ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടപടിയെടുത്ത് യുഡിഎഫ്.
യുഡിഎഫ് കൺവൻഷനിൽ പ്രതിഭയ്ക്കെതിരെ മോശം പരാമർശം നടത്തിയ എ. ഇർഷാദിനെ കായംകുളം നിയോജകമണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിക്കാണ് പകരം ചുമതല.
യുഡിഎഫിന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് വലിയ ആഘാതമേൽപ്പിച്ച ഈ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുന്നണി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഒരു സ്ത്രീക്കെതിരെ നടത്തിയ മോശമായ പ്രസ്താവന കേവലം ഖേദപ്രകടനത്തിൽ ഒതുങ്ങുന്ന ഒന്നല്ലെന്ന വിലയിരുത്തലിലാണ് ഈ നീക്കം.
ഖേദപ്രകടനം എന്നത് രാഷ്ട്രീയ മര്യാദയുടെ ഭാഗമാണെങ്കിലും ഇത്രയും മോശമായ വാക്കുകൾ ഉപയോഗിച്ച നേതാവിനെ സ്ഥാനത്ത് നിലനിർത്തുന്നത് മുന്നണിക്ക് ഗുണകരമല്ലെന്ന വിലയിരുത്തുകളെ തുടർന്നാണ് നടപടിയെന്നാണ് വിവരം. യുഡിഎഫ് തലത്തിലുള്ള നടപടിക്ക് പിന്നാലെ മുസ്ലിം ലീഗ് പാർട്ടി തലത്തിലും ഇർഷാദിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് വിവരം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.