കോഴിക്കോട്: മലബാറിന്റെ നഗരക്കാഴ്ചകൾ കാണാൻ ആറ്റുനോറ്റു കാത്തിരുന്ന ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് പത്തുദിവസം കഴിഞ്ഞിട്ടും നിരത്തിലിറങ്ങാനാകാതെ കസ്റ്റഡിയിൽ. ഏകദേശം രണ്ട് കോടി രൂപ ചെലവിട്ട് എത്തിച്ച ബസ് സർവീസ് തുടങ്ങാൻ പ്രധാന തടസ്സമാകുന്നത് റോഡിന് കുറുകെയുള്ള കേബിളുകളാണ്.
വൈദ്യുത ലൈനുകളും സ്വകാര്യ ഇന്റർനെറ്റ് കേബിളുകളും താഴ്ന്നു കിടക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.
തുറന്ന മുകൾഭാഗമുള്ള ബസിൽ യാത്രക്കാർ എഴുന്നേറ്റു നിൽക്കുകയോ സെൽഫിയെടുക്കാൻ ശ്രമിക്കുകയോ ചെയ്താൽ കേബിളിൽ തട്ടി അപകടമുണ്ടാകാൻ സാധ്യതയുണ്ട്. ലൈനുകൾ ഏഴ് മീറ്ററിലധികം ഉയരത്തിലേക്ക് മാറ്റാൻ കെഎസ്ഇബിക്കും സ്വകാര്യ കമ്പനികൾക്കും ഗതാഗത വകുപ്പ് കത്ത് നൽകിയെങ്കിലും നടപടികൾ വൈകുകയാണ്.
നേരത്തെ കോർപ്പറേഷന്റെ സഹായത്തോടെ വഴിയോരത്തെ മരച്ചില്ലകൾ വെട്ടിമാറ്റിയിരുന്നെങ്കിലും കേബിൾ പ്രശ്നം പരിഹരിക്കാതെ സർവീസ് തുടങ്ങാനാവില്ലെന്ന നിലപാടിലാണ് അധികൃതർ.
നിലവിൽ കെ.എസ്.ആർ.ടി.സി. ടെർമിനലിൽ ഹൈസ്പീഡ് ചാർജർ സ്ഥാപിച്ചു കഴിഞ്ഞു.
നഗരം ചുറ്റി തിരികെ വരുന്ന നാല് ട്രിപ്പുകളാണ് പരിഗണനയിലുള്ളത്. ടിക്കറ്റ് നിരക്കോ കൃത്യമായ റൂട്ടോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുകളിൽ 36-ഉം താഴെ 28-ഉം സീറ്റുകളുള്ള ഈ ബസ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് എത്തിച്ചിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, മൂന്നാർ എന്നിവിടങ്ങളിൽ ഇത്തരം സർവീസുകൾ വിജയകരമായി നടക്കുന്നുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.