ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നില്ലെന്നും യുദ്ധം മതിയാക്കാമെന്നും ട്രംപ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ദുബായ് തുറമുഖത്തിലെ കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ആളുകള്‍ക്ക് പരുക്കേറ്റിട്ടില്ലെന്നും എന്നാല്‍ വലിയ തീപിടിത്തം ഉണ്ടായെന്നും അധികൃതര്‍ സ്ഥീരികരിക്കുന്നു. തീ വേഗത്തില്‍ അണയ്ക്കാന്‍ കഴിഞ്ഞുവെന്നും കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷിച്ചുവെന്നും അധികൃതര്‍ വെളിപ്പെടുത്തി. അതേസമയം, തീ പിടിച്ച കപ്പലില്‍ നിന്ന് എണ്ണ കടലില്‍ പരക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
സൗദിയിലെ അമീര്‍ സുല്‍ത്താന്‍ വ്യോമത്താവളത്തിന് നേരെയും ഇന്നലെ ആക്രമണം ഉണ്ടായിരുന്നു. അമേരിക്കയുടെ താവളമാണിത്. അതിനിടെ ലെബനനില്‍ 24 മണിക്കൂറിനിടെ മൂന്ന് യുഎന്‍ സമാധാന പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ അടിയന്തര അന്വേഷണം വേണമെന്ന് ഇറാന് ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയുടെ ഒരു നിര്‍ദേശങ്ങളടക്കിയ പട്ടിക ലഭിച്ചുവെന്നും എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഇറാന് വ്യക്തമാക്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.