മലപ്പുറം: എം.കെ. മുനീറിന്റെ വീട് നേരിട്ടിരുന്ന ജപ്തി ഭീഷണി ഒഴിവാക്കാൻ പാർട്ടി നേതൃത്വം ഇടപെട്ടു. വായ്പ കുടിശ്ശികയിനത്തിൽ അടയ്ക്കാനുണ്ടായിരുന്ന 49 ലക്ഷം രൂപ മുസ്ലിം ലീഗ് ബാങ്കിലടച്ചു. ഇതോടെ മുനീറിന്റെ കോഴിക്കോട്ടെ വീട് ജപ്തി ചെയ്യുന്ന നടപടികൾ ബാങ്ക് അവസാനിപ്പിച്ചു.
കഴിഞ്ഞ ദിവസം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുനീറിനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കുമായി സംസാരിച്ച് കുടിശ്ശിക തീർക്കാനുള്ള നടപടികൾ പാർട്ടി സ്വീകരിച്ചത്. വീട് നവീകരണത്തിനായി ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്ന് മുനീർ എടുത്ത 35 ലക്ഷം രൂപയുടെ വായ്പയാണ് തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് പലിശയടക്കം 58 ലക്ഷം രൂപയായത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.