കൊച്ചി: ഗൾഫ് മേഖലയിൽ നിലവിലെ സാഹചര്യത്തിൽ ഭക്ഷ്യസ്ഥിരത ഉറപ്പാക്കാനായി കൂടുതൽ ‘ചാർട്ടേഡ്’ വിമാനങ്ങൾ ഏർപ്പെടുത്തിയുള്ള ലുലു ഗ്രൂപ്പിന്റെ ദൗത്യം തുടരുന്നു. കൊച്ചിയിൽ നിന്ന് 50 ടൺ പച്ചക്കറികളുമായി പ്രത്യേക വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു.
കുവൈത്ത് എയർവേസിന്റെ 777 ബോയിങ് വിമാനമാണ് രാവിലെ 11.30ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പറന്നത്. ലുലുവിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്സ് കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച കാർഷികോൽപന്നങ്ങളാണിവ.
പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ കയറ്റുമതിതളർച്ച നേരിടുന്ന കേരളത്തിന്റെ കാർഷിക മേഖലയ്ക്കും ഈ ദൗത്യം കരുത്താകുന്നുണ്ടെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഇതിനകം കുവൈത്തിന് പുറമേ മറ്റ് ജിസിസി രാജ്യങ്ങളിലേക്കും ലുലു ഏർപ്പെടുത്തിയ നിരവധി വിമാനങ്ങൾ ഭക്ഷ്യവസ്തുക്കളുമായി സർവീസ് നടത്തി.
അടുത്ത 2 ദിവസങ്ങളിലായി ഗൾഫ് എയർ, ഇത്തിഹാദ് എന്നിവയുടെ വിമാനങ്ങൾ ബഹ്റൈൻ, അബുദാബി എന്നിവിടങ്ങളിലേക്കും 30 ടൺ ഭക്ഷ്യവസ്തുക്കളുമായി സർവീസ് നടത്തുമെന്ന് ലുലു ഗ്രൂപ്പ് അധികൃതർ പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.