ഗൂഡല്ലൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള– തമിഴ്നാട് അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കി.
ഊട്ടിയിലെ വാഹന പരിശോധനയിൽ രേഖകളില്ലാതെ കോയമ്പത്തൂരിൽ നിന്നു ഊട്ടിയിലേക്ക് കൊണ്ടുവന്ന 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. ഊട്ടിയിലെ പ്രമുഖ ജ്വല്ലറിയിലേക്കാണ് ആഭരണങ്ങൾ കൊണ്ടുവന്നതെന്നാണ് വാഹനത്തിലുള്ളവർ പറഞ്ഞത്.
രേഖകളില്ലാത്തതിനെ തുടർന്ന് പിടികൂടിയ ആഭരണങ്ങൾ ഊട്ടി ആർഡിഒ ഓഫിസിലേക്ക് മാറ്റി. തുടർന്ന് കസ്റ്റംസ് അധികൃതർക്കും വിവരം നൽകി.
ഗൂഡല്ലൂരിൽ നടന്ന പരിശോധനയിൽ കക്കനഹള്ള ചെക്ക് പോസ്റ്റിൽ നിന്നു രേഖകളില്ലാതെ കൊണ്ടുവന്ന 5 ലക്ഷം രൂപയും പിടിച്ചെടുത്തു. പരിശോധനകൾ ശക്തമാക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.