ചെന്നൈ: വിജയ്യുടെ വിവാദമായ ചിത്രം ‘ജനനായകൻ’ ഇന്നു സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി കാണും. ഉച്ചയ്ക്കു 2 മണിക്കാണു ചിത്രം പത്തംഗ സംഘത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നത്. തുടർന്നു മാറ്റം വരുത്തേണ്ട സീനുകളുണ്ടെങ്കിൽ കമ്മിറ്റി നിർദേശിക്കും.
ഇനി തുടർ നിയമപോരാട്ടങ്ങൾക്കില്ലെന്ന നിലപാടു സ്വീകരിച്ച ചിത്രത്തിന്റെ നിർമാതാക്കൾ സെൻസർ ബോർഡിന്റെ നിർദേശങ്ങൾ അനുസരിച്ച് സീനുകളിൽ ഭേദഗതി വരുത്തും. ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി വൈകുന്നതിനെ തുടർന്നാണ് നിയമപോരാട്ടം അവസാനിപ്പിക്കാനുള്ള തീരുമാനം.
ജനുവരി ഒൻപതിനായിരുന്നു നേരത്തേ റിലീസ് തീരുമാനിച്ചിരുന്നത്. നേരത്തെ അഞ്ചംഗ സംഘമാണു ചിത്രം അവലോകനം ചെയ്തത്.
സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ജൂണിലേക്കു ചിത്രം റിലീസ് ചെയ്യാനാണു നിലവിലെ നീക്കം.
ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്നതും സായുധ സേനയെ വികലമായി ചിത്രീകരിക്കുന്നതുമായ രംഗങ്ങളുണ്ടെന്ന പരാതിയെ തുടർന്നു ചിത്രം റിവൈസിങ് കമ്മിറ്റിക്കു വിട്ടത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.