റാന്നി: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ യുവാവിനെതിരെ റാന്നി പൊലീസ് കേസെടുത്തു. സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗമായ ചേത്തയ്ക്കൽ ചേകോട്ട് അലൻ മാത്യുവിന്റെ (27) പേരിലാണ് കേസ്. ഈ വിഷയവുമായി ബന്ധപ്പെട്ട പരാതി ഉയർന്നപ്പോൾ തന്നെ അലനെ ചുമതലകളിൽ നിന്ന് പുറത്താക്കിയിരുന്നതായി പാർട്ടി നേതൃത്വം വ്യക്തമാക്കി.
ഒളിവിലുള്ള അലനെ കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. 2024 ജൂണിനു ശേഷം അലൻ വിവാഹവാഗ്ദാനം നൽകി മുപ്പത്തിരണ്ടുകാരിയായ യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിച്ചതായാണു പരാതി. വിവാഹം കഴിക്കാൻ തയാറാകാത്തതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി.
ഡിവൈഎഫ്‌ഐ റാന്നി ഏരിയ മുൻപ്രസിഡന്റ് കൂടിയായ അലൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2 മാസം മുൻപ് ഇയാളെ ഏരിയ കമ്മിറ്റിയംഗം അടക്കമുള്ള എല്ലാ പദവികളിൽ നിന്ന് ഒഴിവാക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നതായി സിപിഎം ഏരിയ സെക്രട്ടറി കെ.പി.സുഭാഷ് കുമാർ പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചപ്പോൾ യുവതിയെ വിവാഹം ചെയ്യാൻ അലനോട് പാർട്ടി നിർദേശിച്ചിരുന്നു. സ്‌പെഷൽ ആക്ട് പ്രകാരം നടപടി ആരംഭിച്ചതായി അലൻ പാർട്ടിയെ അറിയിച്ചെങ്കിലും വിവാഹത്തിന് തയാറായില്ല. ഇതിനാൽ, പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നടപടിയെടുത്തതായി ഏരിയ സെക്രട്ടറി പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.