ന്യൂഡൽഹി:ഗവർണർമാർക്കും മാറ്റം വരുത്തിക്കൊണ്ട് രാഷ്ട്രപതി ഭവന്റെ ഉത്തരവ് പുറത്തിറങ്ങി. പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ച ഒഴിവിലേക്ക് തമിഴ്നാട് ഗവർണറായിരുന്ന ആർ.എൻ. രവിയെ നിയമിച്ചു. ഇതേത്തുടർന്ന് തമിഴ്നാടിന്റെ അധിക ചുമതല കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പകരക്കാരനായി 2025-ൽ ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് നൽകി.
ഡൽഹി ലെഫ്റ്റനന്റ് ഗവർണറായിരുന്ന വിനയ് കുമാർ സക്സേനയെ ലഡാക്കിലേക്ക് മാറ്റിയപ്പോൾ, മുൻ അമേരിക്കൻ അംബാസഡർ തരണ്‍ജിത് സിങ് സന്ധു ഡൽഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവർണറാകും.
മറ്റു പ്രധാന മാറ്റങ്ങളിൽ, ഹിമാചൽ പ്രദേശ് ഗവർണർ ശിവ് പ്രസാദ് ശുക്ലയെ തെലങ്കാനയിലേക്കും, തെലങ്കാന ഗവർണർ ജിഷ്ണു ദേവ് വർമയെ മഹാരാഷ്ട്രയിലേക്കും മാറ്റി നിയമിച്ചു. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണറായിരുന്ന കവിന്ദർ ഗുപ്തയാണ് ഹിമാചൽ പ്രദേശിന്റെ പുതിയ ഗവർണർ.
ബിഹാർ ഗവർണർ സ്ഥാനത്തുനിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയതായും പകരം റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അറ്റ ഹസ്നൈൻ ചുമതലയേൽക്കുമെന്നും അറിയിപ്പുണ്ട്. മുതിർന്ന ബിജെപി നേതാവ് നന്ദ് കിഷോർ യാദവാണ് നാഗാലാൻഡിന്റെ പുതിയ ഗവർണർ.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഈ ഗവർണർമാരുടെ അഴിച്ചുപണിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കാതെയാണ് ആർ.എൻ. രവിയെ നിയമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും സർക്കാരും ഗവർണറും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കിടയിലാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക നീക്കം എന്നതും ശ്രദ്ധേയമാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.