കോഴിക്കോട്: ദേശീയപാത 66-ൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രതിഷേധ റോഡ് ഷോയിൽ ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന ഗുരുതരമായ ആരോപണം ഉയർന്നിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു ആർടിഒ എൻഫോഴ്‌സ്‌മെന്റിന് ഔദ്യോഗികമായി പരാതി നൽകി. പ്രധാനമന്ത്രി പങ്കെടുത്ത എൻഎച്ച് 66 ഉദ്ഘാടന ചടങ്ങിൽ തന്നെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് മന്ത്രി രാമനാട്ടുകര-വെങ്ങളം റീച്ചിൽ റോഡ് ഷോ സംഘടിപ്പിച്ചത്.
മണിക്കൂറിൽ പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ ദേശീയപാതയിൽ ഫിറ്റ്‌നസ് ഇല്ലാത്ത വാഹനം ഉപയോഗിച്ചത് വലിയ നിയമലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഇത്തരമൊരു യാത്ര നടത്തിയത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ബിജെപി ആരോപിക്കുന്നു. നിയമവിരുദ്ധമായി ഓടിയ വാഹനം ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും ഇതിനെതിരെ കർശനമായ നടപടി വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം.
മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനം നിരത്തിലിറക്കുന്നത് കുറ്റകരമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ മന്ത്രി നിയമലംഘനം നടത്തിയെന്നാണ് പരാതിയിലെ പ്രധാന വാദം. ഈ പരാതിയിൻമേൽ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികൾക്കായി രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.