കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി രാജീവര് കണ്ഠരർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾക്കെതിരെയും തന്ത്രിക്കെതിരായ തെളിവുകൾ ചൂണ്ടിക്കാട്ടിയുമാണ് എസ്ഐടി അപ്പീൽ നൽകിയിരിക്കുന്നത്.
തന്ത്രിക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നും, എന്നാൽ തെളിവുകളില്ലെന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ തെറ്റാണെന്നും അപ്പീലിൽ പറയുന്നു. ഈ പരാമർശങ്ങൾ പൂർണ്ണമായും നീക്കം ചെയ്യണമെന്നും തന്ത്രിക്ക് ലഭിച്ച രണ്ട് കേസുകളിലെയും ജാമ്യം റദ്ദാക്കണമെന്നുമാണ് എസ്ഐടിയുടെ ആവശ്യം.
അതേസമയം, രാഷ്ട്രീയ വൈരാഗ്യമാണ് തന്റെ അറസ്റ്റിന് പിന്നിലെന്നായിരുന്നു ജാമ്യം ലഭിച്ച ശേഷം തന്ത്രിയുടെ പ്രതികരണം. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിലകൊണ്ടതിലുള്ള വിരോധം തീർക്കാൻ ഭരണകക്ഷിയിലെയും പൊലീസിലെയും ചില ഉന്നതർ ശ്രമിക്കുകയാണെന്ന് തന്ത്രി കോടതിയിൽ വാദിച്ചിരുന്നു.
സ്വർണ്ണക്കൊള്ളയുമായി തന്ത്രിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രഥമദൃഷ്ട്യാ ഇല്ലെന്ന് നിരീക്ഷിച്ചാണ് നേരത്തെ വിജിലൻസ് കോടതി ജാമ്യം നൽകിയത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.