തൃത്താല: ബിജെപിക്കെതിരെ ഉയർന്ന ഡീൽ ആരോപണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൂറ്റനാട് നടന്ന തൃത്താല എൻഡിഎ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രധാനമന്ത്രിയെ കണ്ടപ്പോൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അദ്ദേഹം തിരക്കിയെന്നും, ഡീൽ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഉചിതമായ മറുപടി നൽകുമെന്ന് അറിയിച്ചതായും സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതികരണത്തിനായി കാത്തിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് ഇടതും വലതും ഡീൽ ആരോപണം ഉയർത്തുന്നതെന്നും, ഇത് അവരുടെ പരിതാപവും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.
എൻഡിഎ തൃത്താല നിയോജക മണ്ഡലം കൺവീനർ ദിവാകൻ അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബാബു പൂക്കാട്ടിരി, വി. രാമൻകുട്ടി, വി.ബി. മുരളിധരൻ, വരുൺ പ്രസാദ്, നിധീഷ്, സേതു ആറങ്ങോട്, കെ. കൃഷ്ണദാസ്, എൻ.പി. രാജൻ, കെ. നാരായണൻകുട്ടി, രതീഷ് തണ്ണീർക്കോട്, അഡ്വ. കെ.വി. മനോജ്, ദിനേശൻ എറവക്കാട്, കെ.സി. കുഞ്ഞൻ, പി. സുന്ദരൻ, എ.പി. വേണുഗോപാൽ, നളിനി, വിഷ്ണു എന്നിവർ പങ്കെടുത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.