ന്യൂഡൽഹി: സംഘർഷത്തിനിടയില്‍ ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുക്കുമെന്ന വാക്കുപാലിച്ച് ഇറാൻ. ശനിയാഴ്ച ഇന്ത്യയിലേക്കുള്ള രണ്ട് എല്‍പിജി ടാങ്കറുകള്‍ ഹോർമുസ് കടന്ന് ഇന്ത്യ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.
യുദ്ധത്തിന്റെ തുടക്കം മുതല്‍ അടച്ചിട്ടിരിക്കുന്ന ഇടനാഴിയിലൂടെ BW ELM, BW TYR എന്നീ ടാങ്കറുകള്‍ സഞ്ചരിച്ചതായും ഇപ്പോള്‍ ഒമാൻ ഉള്‍ക്കടലിലേക്ക് നീങ്ങുന്നതായും ഏറ്റവും പുതിയ ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു.90,000 ടണ്ണിലധികം എല്‍പിജി (പാചക വാതകം) വഹിച്ചുകൊണ്ട് ഇന്ത്യൻ പതാകയേന്തിയ രണ്ട് ടാങ്കറുകള്‍ മണിക്കൂറില്‍ 27 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുകയാണെന്നും ഡാറ്റയില്‍ പറയുന്നു. അസംസ്കൃത എണ്ണ വഹിച്ചുകൊണ്ട് ഏകദേശം അഞ്ച് ഇന്ത്യൻ ടാങ്കറുകള്‍ ഇപ്പോഴും കടലില്‍ അനുമതിക്കായി കാത്തിരിക്കുകയാണ്.
ഇന്ത്യൻ പതാകയുള്ള 20 കപ്പലുകള്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഒഴിഞ്ഞ കപ്പലുകളില്‍ ഇന്ത്യയും എല്‍പിജി കയറ്റുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്ഥാൻ എന്നീ അഞ്ച് സൗഹൃദ രാജ്യങ്ങളുടെ ടാങ്കറുകള്‍ക്ക് സുരക്ഷിതമായ കടന്നുപോകാൻ അനുവദിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് സ്റ്റേറ്റ് ടിവിയോട് പറഞ്ഞിരുന്നു.
അതേസമയം, ഇറാന്റെ ശത്രുക്കളുമായി ബന്ധപ്പെട്ട കപ്പലുകള്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുദ്ധം ആരംഭിച്ചതിനുശേഷം, ജഗ് വസന്ത്, പൈൻ ഗ്യാസ്, ശിവാലിക്, നന്ദാദേവി എന്നീ നാല് ഇന്ത്യൻ പതാകയുള്ള കപ്പലുകളാണ് ഹോർമുസ് വഴി കടന്നുപോയിട്ടുണ്ട്.90,000 ടണ്ണിലധികം എല്‍പിജി വഹിച്ചുകൊണ്ട് ജഗ് വസന്തും പൈൻ ഗ്യാസും അസാധാരണമായ ഒരു വഴിയിലൂടെയാണ് ഹോർമുസ് കടന്ന് എത്തിയത്. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയുടെ ഏകദേശം 50% ഇടനാഴിയിലൂടെയാണ് വരുന്നതെന്നതിനാല്‍ ഹോർമുസ് കടലിടുക്ക് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജലപാതയിലൂടെയുള്ള ഗതാഗതം കുറഞ്ഞതോടെ, പാചക വാതക വിതരണത്തില്‍ ഇന്ത്യയ്ക്ക് ബുദ്ധിമുട്ട് നേരിട്ടു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.