ന്യൂഡല്‍ഹി: ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് സർക്കാർ ജോലി നല്‍കുന്ന കാര്യത്തില്‍ വ്യക്തമായ നയം രൂപീകരിക്കാൻ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോടതി നിർദേശം നല്‍കി സുപ്രിംകോടതി.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. ജോലി നല്‍കാൻ പ്രായോഗിക തടസ്സങ്ങളുണ്ടെങ്കില്‍ അവർക്ക് മാന്യമായ ഉപജീവന അലവൻസ് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.ആധാർ, ബാങ്ക് അക്കൗണ്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിരലടയാളം പതിപ്പിക്കാനോ, കൃഷ്ണമണി സ്കാൻ ചെയ്യാനോ അതിജീവിതർക്ക് സാധിക്കാത്ത സാഹചര്യമുണ്ട്. ഇതിന് പകരമായി ലളിതമായ മറ്റൊരു ഡിജിറ്റല്‍ വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കൂടാതെ, ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവർക്ക് നല്‍കുന്ന ശിക്ഷ കൂടുതല്‍ കടുപ്പമുള്ളതാക്കണമെന്ന് കോടതി വ്യക്തമാക്കി. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി അത് വിറ്റ് കിട്ടുന്ന തുക ഇരകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ഷഹീൻ മാലിക് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടല്‍. സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ ലൂത്രയാണ് ഹർജിക്കാരിക്ക് വേണ്ടി ഹാജരായത്. വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടതിനെ തുടർന്നാണ് ഷഹീൻ സുപ്രിംകോടതിയെ സമീപിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.