ഇംഫാൽ; മണിപുരിലെ രാഷ്ട്രപതിഭരണം ഫെബ്രവരി 12ന് അവസാനിക്കാനിരിക്കേ, സംസ്ഥാനത്തെ ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംഎൽഎമാരും നേതാക്കളും നിർണായക യോഗത്തിനായി ഡൽഹിയിലെത്തി.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇവർ ഡൽഹിയിലെത്തിയത്. ബിജെപി എംഎൽഎമാരുടെ നാഷനൽ പീപ്പിൾസ് പാർട്ടിയുടെയും നാഗ പീപ്പിൾസ് ഫ്രണ്ടിന്റെയും എംഎൽഎമാരും ഒപ്പമുണ്ടെന്നാണ് വിവരം. മണിപുർ ബിജെപി. അധ്യക്ഷ എ. ശാരദാദേവിയും ഡൽഹിയിലെത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സാംബിത്ത് പത്ര ഇന്ന് ഇവരുമായി കൂടിക്കാഴ്ച നടത്തിയേക്കും.
സർക്കാർ രൂപവത്കരണമാണ് പ്രധാന അജൻഡയെന്നും മുഖ്യമന്ത്രിസ്ഥാനത്തേക്ക് കേന്ദ്രനേതൃത്വം തീരുമാനിക്കുന്ന ഏതു നേതാവിനെയും അംഗീകരിക്കുമെന്നും ബിജെപി എംഎൽഎ സൊറോഖായ്ബാം രാജൻ വിമാനത്താവളത്തിൽ വച്ച് പറഞ്ഞു. ആഭ്യന്തരകലാപം രൂക്ഷമായതോടെ 2025 ഫെബ്രുവരി 13നാണ് മണിപുരിൽ രാഷ്ട്രപതിഭരണം നിലവിൽവന്നത്.
പിന്നീട് ആറുമാസത്തേക്കുകൂടി നീട്ടുകയായിരുന്നു.എല്ലാ എൻഡിഎ സഖ്യകക്ഷികളെയും തിങ്കളാഴ്ചത്തെ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ടെന്ന് ബിരേൻ സിങ് പറഞ്ഞു. പുതിയ സർക്കാർ രൂപീകരണത്തിനു വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023 മേയ് 3ന് ആരംഭിച്ച മണിപുർ സംഘർഷത്തിൽ ഇതുവരെ 260ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 60,000ത്തിലധികം ആളുകൾ പലായനം ചെയ്യേണ്ടതായും വന്നിട്ടുണ്ട്.
എംഎൽഎമാരുടെ അവിശ്വാസ പ്രമേയ ഭീഷണിയെത്തുടർന്ന് 2025 ഫെബ്രുവരി 9ന് എൻ. ബിരേൻ സിങ് രാജിവയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നു. 60 അംഗ നിയമസഭയിൽ ബിജെപിക്ക് 32 സീറ്റുകളുണ്ട്. എൻപിപി (7), ജെഡിയു (6), എൻപിഎഫ് (5), കെപിഎ (2), കോൺഗ്രസ് (5) എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ നില.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.