തിരുവല്ല: തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതി ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ നടുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്.
ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പായിൽ അതിക്രമിച്ചു കയറിയ ആറംഗ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഇതിലൊരു യുവതിയെ ക്രൂരമായ പീഡനത്തിനിരയാക്കുകയുമായിരുന്നു. സംഭവത്തിൽ കാപ്പ കേസ് പ്രതി സുബിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കത്തിമുനയിൽ നിർത്തി പീഡനം; ദൃശ്യങ്ങൾ പകർത്തി ഭീഷണി
ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്ന് മണിയോടെയാണ് തിരുവല്ലയിലെ സ്പായിൽ അക്രമം അരങ്ങേറിയത്. ഒന്നാം പ്രതിയായ സുബിൻ യുവതിയോട് പണം ആവശ്യപ്പെടുകയും ഇത് നൽകാതിരുന്നതിനെത്തുടർന്ന് അടുത്ത മുറിയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോവുകയുമായിരുന്നു. കഴുത്തിൽ സ്റ്റീൽ കത്തി വെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സ്പാ ബെഡിലിട്ടാണ് പ്രതി യുവതിയെ ബലാത്സംഗം ചെയ്തത്.
പീഡനത്തിനിടെ യുവതിയെ നിർബന്ധിച്ച് സെൽഫി എടുപ്പിക്കുകയും മുഖത്തും ശരീരത്തിലും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. കൂടാതെ സ്പായിൽ വന്ന മറ്റൊരാൾക്കൊപ്പം യുവതിയെ നിർത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികൾ യുവതിയുടെ കൈവശമുണ്ടായിരുന്ന 2500 രൂപ ബലം പ്രയോഗിച്ച് തട്ടിയെടുക്കുകയും ചെയ്തു.
ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് അതിക്രമം
40,000 മുതൽ 50,000 രൂപ വരെ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടാണ് ആറംഗ സംഘം സ്പായിൽ അതിക്രമിച്ചു കയറിയത്. പ്രതികൾ അവിടെയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്രൂരമായ ആക്രമണത്തെത്തുടർന്ന് ഭയന്നുപോയ യുവതികൾ ആദ്യം പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ പോലീസ് നൽകിയ ഉറപ്പിന്മേൽ ഒരു യുവതി പീഡനവിവരം തുറന്നു പറയുകയായിരുന്നു.
കൊടും ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി വേണം: വീണാ ജോർജ്
തിരുവല്ലയിലുണ്ടായത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. പ്രതികളെ കർശനമായി ശിക്ഷിക്കാൻ നിലവിലുള്ളതിനേക്കാൾ ശക്തമായ നിയമങ്ങൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടിയെ നേരിൽ കാണുമെന്നും കൊടും ക്രിമിനലുകൾക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.