ഡൽഹി: ഇതാ ഒരു ചതിയൻ നടന്നു വരുന്നു. അയാളുടെ മുഖത്തേക്ക് നോക്കൂ... ബുധനാഴ്ച പാർലമെന്റ് സെഷൻ തുടങ്ങുന്നതിന് മുമ്പായിരുന്നു കവാടത്തിലെ നാടകീയ രംഗങ്ങൾ.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര സഹമന്ത്രി രവനീത് ഭിട്ടുവും ആണ് സഭാ കവാടത്തിൽ വാക് പോരു നടത്തിയത്. മകർ ദ്വാറിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് എംപിമാരുടെ അരികിലൂടെ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു കടന്നുപോകുമ്പോൾ, ലോക്‌സഭാ ഉപനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു,
"ഇതാ ഒരു ചതിയന്‍ നടന്നുവരുന്നു. മുഖം നോക്കൂ..." "ഹലോ സഹോദരാ, എന്റെ ചതിയന്‍ സുഹൃത്തേ. വിഷമിക്കേണ്ട, നിങ്ങൾ (കോൺഗ്രസിലേക്ക്) തിരിച്ചുവരും" എന്ന് പറഞ്ഞുകൊണ്ട് രാഹുൽ ഗാന്ധി അദ്ദേഹത്തിന് കൈ കൊടുക്കാൻ വാഗ്ദാനം ചെയ്തു.
"ദേശ് കേ ദുഷ്മാൻ..," ഇങ്ങനെ പറഞ്ഞുകൊണ്ട് കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടു അദ്ദേഹവുമായി കൈ കൊടുക്കാൻ വിസമ്മതിച്ചു. രാജ്യത്തിന്റെ ശത്രുക്കൾ എന്ന് . ധർണ നടത്തിയ എം.പിമാരെ നോക്കി ‘യുദ്ധം ജയിച്ചവരെ പോലെ ഇരിക്കുന്നു’ എന്നും പറഞ്ഞു. ഉടന്‍ മറ്റു കോൺഗ്രസ് എം.പിമാരും ബിട്ടുവിനു നേരെ വിരൽ ചൂണ്ടി പ്രതിഷേധം അറിയിച്ചു.
കഴിഞ്ഞ ദിവസം പാർലമെന്റിലെ സംഭവ വികാസങ്ങളുടെ പേരിൽ സ്പീക്കർ സസ്പെൻഡ് ചെയ്ത ഹൈബി ഈഡൻ, ഡീൻ കുര്യാകോസ് ഉൾപ്പെടെ എട്ട് എം.പിമാർ സഭാ കവാടത്തിൽ പ്രതിഷേധ ധർണ നടത്തുന്ന സ്ഥലത്ത് എത്തിയതായിരുന്നു രാഹുൽ
#WATCH | Delhi: As Union MoS Ravneet Singh Bittu passes by the protesting Congress MPs at Makar Dwar, Lok Sabha LoP Rahul Gandhi says, "Here is a traitor walking right by. Look at the face..."
— ANI (@ANI) February 4, 2026
LoP Rahul Gandhi offered to shake his hands, saying, "Hello brother, my traitor… pic.twitter.com/5wMgjM8KAW






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.