കൊച്ചി: മലയാള മിനിസ്‌ക്രീൻ താരം രേഖ രതീഷും കലാമണ്ഡലം സത്യഭാമയും തമ്മിലുള്ള രൂക്ഷമായ വാക്പോര് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സൈബർ ആക്രമണങ്ങൾ മൂലം തനിക്ക് ജീവിക്കാൻ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് രേഖ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെയാണ്, കടുത്ത വിമർശനവും പരിഹാസവുമായി സത്യഭാമ രംഗത്തെത്തിയത്.
രേഖയുടെ കണ്ണീരൊഴുക്കിയുള്ള വീഡിയോയെ തള്ളിക്കളഞ്ഞ സത്യഭാമ, സോഷ്യൽ മീഡിയ ബുള്ളിയിംഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ രേഖയെന്ന് ചോദിച്ചു. "അഞ്ച് കല്യാണം സാരി മാറുന്നത് പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ?" എന്ന സത്യഭാമയുടെ പരാമർശം ഇതിനോടകം വലിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഇത്തരം സൈബർ ആക്രമണങ്ങളെ "റോക്കറ്റിൽ എപ്പോ കേറ്റി വിട്ടു" എന്ന് ചോദിക്കുന്ന ലാഘവത്തോടെ തള്ളിക്കളയണമെന്നും സത്യഭാമ പരിഹസിച്ചു.
രേഖ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഇത്രയേറെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നതെന്നും, കുറച്ചു നാളത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നാൽ തീരാവുന്ന പ്രശ്നമേ ഇതിനുള്ളൂ എന്നും സത്യഭാമ ഉപദേശിച്ചു. "ഹാപ്പിയായി ഇരിക്കൂ, എല്ലാം ശരിയാകും" എന്ന് പറഞ്ഞാണ് സത്യഭാമ തന്റെ പ്രതികരണം അവസാനിപ്പിച്ചത്.
തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന യുട്യൂബർമാർക്കെതിരെയാണ് രേഖ രതീഷ് നേരത്തെ രംഗത്തെത്തിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ഈ യുട്യൂബർമാരാണെന്നും, സൈബർ ആക്രമണങ്ങൾ താങ്ങാൻ വയ്യാതെ താൻ തകർന്നുപോയെന്നും രേഖ കരഞ്ഞുകൊണ്ട് വീഡിയോയിൽ പറഞ്ഞിരുന്നു. ഈ നിലപാടിനെയാണ് സത്യഭാമ ഇപ്പോൾ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.