ന്യൂഡൽഹി: ഡൽഹിയിൽ കാറിനുള്ളിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.
മൂവർക്കും വിഷം കലർത്തിയ ലഡു നൽകി കൊലപ്പെടുത്തിയ ബാബ എന്നറിയപ്പെടുന്ന കമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് പീരാഗഢി ഫ്‌ലൈ ഓവറിൽ നിർത്തിയിട്ട കാറിനുള്ളിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്. ഇതിൽ ഡ്രൈവറുടെ സീറ്റിലുണ്ടായിരുന്നത് 76 വയസ്സുള്ള പുരുഷനും മുൻസീറ്റിൽ 47 കാരനായ വസ്തു ഇപാടുകാരനും പിന്നിലെ സീറ്റിലുണ്ടായിരുന്നത് 40 വയസ്സ് പ്രായമുള്ള സ്ത്രീയുമായിരുന്നു.താന്ത്രിക ക്രിയകൾ വഴി അപ്രതീക്ഷിതമായി ധനം ലഭിക്കുമെന്ന് ആളുകളെ പറഞ്ഞുവിശ്വസിപ്പിക്കുകയും അവർക്ക് വിഷം കലർത്തിയ ലഡു നൽകി കൊലപ്പെടുത്തിയ ശേഷം പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയുമായിരുന്നു കമറുദ്ദീന്റെ രീതി. വിഷം കലർത്തിയ ലഡു തയ്യാറാക്കിയെന്നും കൊല്ലപ്പെട്ടവർക്കൊപ്പം കാറിൽ സഞ്ചരിച്ചിരുന്നെന്നും ചോദ്യംചെയ്യലിൽ കമറുദ്ദീൻ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
യാത്രയ്ക്കിടെ മദ്യവും ശീതളപാനീയവും ലഡുവും കഴിക്കാൻ മൂവരെയും നിർബന്ധിക്കുകയും ചെയ്തു. കഴിച്ചതിന് പിന്നാലെ മൂവരും ബോധരഹിതരായി. ഇതോടെ വാഹനത്തിൽനിന്ന് പണം കവർന്ന് കമറുദ്ദീൻ കടന്നുകളയുകയായിരുന്നു. ബുധനാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.