കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെ, പ്രതി ജെസ്സി വാൻ റൂട്ട്‌സെലാറുടെ ഞെട്ടിക്കുന്ന ഓൺലൈൻ വിവരങ്ങൾ പുറത്ത്.
വെടിവെപ്പ് നടത്തുന്നതിന് മുൻപ് ജെസ്സി ‘റോബ്ലോക്സ്’ (Roblox) എന്ന പ്ലാറ്റ്‌ഫോമിൽ മാൾ ഷൂട്ടിംഗ് അനുകരിക്കുന്ന ഗെയിം കളിച്ചിരുന്നതായും സ്വന്തമായി ഇത്തരം ഗെയിമുകൾ നിർമ്മിച്ചിരുന്നതായും ഇന്റർനെറ്റ് ഫോറങ്ങളിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നു.‘jesseboy347’ എന്ന യൂസർനെയിമിലുള്ള അക്കൗണ്ട് ജെസ്സിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. ഈ അക്കൗണ്ടിന് കീഴിൽ ‘Remember’ എന്ന പേരിൽ നിർമ്മിച്ച ഗെയിം ഒരു ഷോപ്പിംഗ് മാളിൽ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുന്ന രീതിയിലുള്ളതായിരുന്നു.
റൈഫിളുകൾ, റോക്കറ്റ് ലോഞ്ചറുകൾ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് ആളുകളെ കൊല്ലുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരുന്നത്. കാനഡയിലെ ഒരു പ്രമുഖ മാളിന്റെ മാതൃകയിലാണ് ഈ ഗെയിം നിർമ്മിച്ചതെന്നും റെഡ്ഡിറ്റ് ഉപയോക്താക്കൾ കണ്ടെത്തിയിട്ടുണ്ട്.ബുധനാഴ്ച നടന്ന ആക്രമണത്തിൽ സ്വന്തം അമ്മയെയും 11 വയസ്സുള്ള സഹോദരനെയും കൊലപ്പെടുത്തിയ ശേഷമാണ് ജെസ്സി സ്കൂളിലെത്തി വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത്.ആക്രമണത്തിന് ശേഷം ജെസ്സി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെന്നുമാണ് പോലീസ് പറയുന്നത്.
ഗെയിമും കൊലപാതകവും തമ്മിൽ നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഡിജിറ്റൽ ലോകത്തെ അക്രമവാസനകൾ ഇത്തരം കൊടുംക്രൂരതകൾക്ക് വളമാകുന്നുണ്ടോ എന്ന ഗൗരവമായ ചർച്ചകൾക്ക് ഇത് വഴിതെളിച്ചിട്ടുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.