ഒന്റാറിയോ: ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) 2026-ലേക്കുള്ള നോമിനേഷൻ വിഹിതം പ്രഖ്യാപിച്ചു.
മുൻ വർഷത്തെ അപേക്ഷിച്ച് നോമിനേഷൻ സ്ലോട്ടുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫെഡറൽ ഗവൺമെന്റ് 14,119 നോമിനേഷനുകളാണ് ഇത്തവണ ഒന്റാറിയോയ്ക്ക് അനുവദിച്ചിരിക്കുന്നത്.കഴിഞ്ഞ വർഷം ഇത് വെറും 10,750 മാത്രമായിരുന്നു. അതായത്, നോമിനേഷൻ വിഹിതത്തിൽ ഏകദേശം 31 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർധനവ് പ്രധാനമായും കാനഡയുടെ പെർമനന്റ് റെസിഡൻസ് (PR) ലക്ഷ്യങ്ങളിൽ വന്ന മാറ്റത്തിന്റെ ഫലമാണ്.
ഒന്റാറിയോ ഇമിഗ്രേഷൻ രംഗത്ത് ഇതിനോടൊപ്പം തന്നെ ചില നിർണ്ണായക പരിഷ്കാരങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. വിദേശത്തുനിന്നുള്ള ഫിസിഷ്യൻമാർക്ക് പിആർ ലഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിച്ചതാണ് ഇതിൽ പ്രധാനം. സ്വയം തൊഴിൽ ചെയ്യുന്ന ഡോക്ടർമാർക്കും ഇപ്പോൾ നോമിനേഷൻ നേടാൻ എളുപ്പമാകും. അതേസമയം, വിശ്വാസ്യത ഉറപ്പാക്കുന്നതിനായി അപേക്ഷകർക്കും തൊഴിലുടമകൾക്കും നേരിട്ടുള്ള ഇന്റർവ്യൂ നിർബന്ധമാക്കാനും തീരുമാനമുണ്ട്.
കൂടാതെ, തൊഴിലുടമകൾക്കായി പുതിയ ഇലക്ട്രോണിക് പോർട്ടൽ ആരംഭിച്ചതോടെ എംപ്ലോയർ ജോബ് ഓഫർ സ്റ്റ്രീമുകളിൽ അപേക്ഷകർക്ക് നേരിട്ട് അപേക്ഷിക്കാനാവില്ല, പകരം തൊഴിലുടമ വഴിയാകണം അപേക്ഷകൾ നൽകേണ്ടത് കുട്ടികളുടെ വിദ്യാഭ്യാസ മേഖലയിൽ (Early Childhood Educators) പ്രവർത്തിക്കുന്നവർക്ക് നോമിനേഷന് ഉണ്ടായിരുന്ന കടുത്ത വിദ്യാഭ്യാസ യോഗ്യതകളിൽ ഇളവ് നൽകിയതും ശ്രദ്ധേയമാണ്.
എന്നാൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് സ്കിൽഡ് ട്രേഡ്സ് സ്റ്റ്രീം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
വരും മാസങ്ങളിൽ ഒന്റാറിയോയുടെ ഇമിഗ്രേഷൻ സ്റ്റ്രീമുകൾ പുനഃസംഘടിപ്പിക്കാനും ഹെൽത്ത് കെയർ ജീവനക്കാർക്കായി പ്രത്യേക മുൻഗണനാ വിഭാഗങ്ങൾ രൂപീകരിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. നിലവിൽ ഈ വർധനവ് കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.