കൊല്ലം: പരവൂരിൽ കഞ്ചാവ് കച്ചവടം നടത്തുന്നത് എതിർത്തവരെ നാലംഗ സംഘം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ.
പുക്കുളം സുനാമി ഫ്ലാറ്റിൽ ഫെബ്രുവരി 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് പറയുന്നത്:- ഫ്ലാറ്റിലെ താമസക്കാരനായ ഗിരീഷിന്റെ വീടിനു മുന്നിൽ കലേഷ് എന്ന ഒന്നാം പ്രതി കഞ്ചാവ് വിൽപ്പന നടത്തുന്നത് തടഞ്ഞു. ഇതിൽ പ്രകോപിതനായ കലേഷ് ഗിരീഷിനെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ ഇയാളുടെ ബന്ധുവായ സുധീഷ് ഇടപെട്ടു.ഈ വിരോധത്തിൽഒന്നാം പ്രതി കലേഷ് കൂട്ടാളികളായ രാജൻ എന്ന സേവ്യർ, സജിത്ത്,ഗോപു എന്നിവരുമായി അന്നേ ദിവസം തന്നെ രാത്രി പത്തു മണിയോടേ മാരകായുധങ്ങളുമായി ഫ്ലാറ്റിലെത്തി അസഭ്യം വിളിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗിരീഷിനെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ വയറ്റിലും ഇടതു വാരിയെല്ലിനും താഴെയാണ് കുത്തേറ്റത്.
ശേഷം മറ്റു പ്രതികൾ കൂടി ചേർന്നുകൊണ്ട് ഗിരീഷിനെ നിലത്തിട്ട് ചവിട്ടുന്നതും കണ്ട് തടയാനെത്തിയ ഗിരീഷിന്റെ ബന്ധു സുധീഷിനേയും അയൽവാസിയായ ഷബീറിനേയും കലേഷ് കുത്തി പരിക്കേൽപ്പിച്ചു. മൂവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഗിരീഷ് അപകട നില തരണം ചെയ്തിട്ടില്ല. ഒന്നാം പ്രതി കലേഷിനെ മയ്യനാട് താന്നിയിൽ നിന്നുമാണ് പിടികൂടിയത്.
രണ്ടാം പ്രതി രാജൻ എന്ന സേവ്യറിനെ സംഭവ ദിവസം തന്നെ സുനാമി ഫ്ലാറ്റിൽ നിന്നും വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ കലേഷ് നിരവധി ലഹരി മരുന്നു കേസുകളിലും വധശ്രമ കേസുകളിലും പ്രതിയാണ്. 3 ഉം 4ഉം പ്രതികളായ സജിത്ത്, ഗോപു എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം പ്രതി കലേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.