കാസർകോട്: പൊലീസ് വെരിഫിക്കേഷൻ നടത്തിയ ഉദ്യോഗസ്ഥന്റെ അശ്രദ്ധ മൂലം കാഞ്ഞങ്ങാട് സ്വദേശി ശ്രീനിവാസന്റെ ജോലിക്കായുള്ള വിദേശയാത്ര 2 വട്ടം മുടങ്ങിയ പ്രശ്നത്തിൽ ഇടപെട്ടു മനുഷ്യാവകാശ കമ്മിഷൻ. മറ്റൊരാളുടെ പേരിലുള്ള കേസ് കാഞ്ഞങ്ങാട് അരയി കൊളത്തിങ്കാൽ വീട്ടിൽ ശ്രീനിവാസന്റെ പേരിൽ തെറ്റായി രേഖപ്പെടുത്തിയതു മൂലം വിദേശയാത്ര തടസ്സപ്പെട്ട സംഭവത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തത്.
ജനുവരി 15ന് മുംബൈ വിമാനത്താവളത്തിലാണ് ശ്രീനിവാസന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ആ സംഭവമുണ്ടായത്. ദുബായിലെത്തി കടങ്ങളെല്ലാം വീട്ടണം, കുടുംബത്തെ സംരക്ഷിക്കണം. ഈ ആഗ്രഹവുമായി ശ്രീനിവാസൻ വിമാനം കയറാൻ മുംബൈ വിമാനത്താവളത്തിലെത്തി. എന്നാൽ, പാസ്പോർട്ട് പരിശോധിച്ച ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ യാത്ര തടഞ്ഞ് പാസ്പോർട്ട് പിടിച്ചുവച്ച് നോട്ടിസ് നൽകി തിരിച്ചയച്ചു. പൊലീസ് വെരിഫിക്കേഷനെത്തിയ ഉദ്യോഗസ്ഥന്റെ പിഴവായിരുന്നു കാരണം.
മറ്റൊരു ശ്രീനിവാസന്റെ പേരിലുള്ള കേസ് ഈ ശ്രീനിവാസന്റെ പേരിൽ റിപ്പോർട്ട് ചെയ്തു. കാഞ്ഞങ്ങാട് അരയി സ്വദേശിയായ ശ്രീനിവാസന്റെ വീട്ടുപേര് കൊളത്തിങ്കാൽ ഹൗസ് എന്നാണ്. സ്ഥലത്തർക്കവുമായി ബന്ധപ്പെട്ടു കേസുള്ള ശ്രീനിവാസന്റെ വീട്ടുപേര് തരംബയിൽ എന്നാണ്. ഇദ്ദേഹം ഒരു കിലോമീറ്റർ മാറിയാണ് താമസിക്കുന്നത്. ഇരുവരുടെയും അച്ഛന്റെ പേര് കുഞ്ഞിക്കണ്ണൻ എന്നു തന്നെ. തരംബയിൽ ശ്രീനിവാസന്റെ കേസാണ് കൊളത്തിങ്കാൽ ശ്രീനിവാസന്റെ വെരിഫിക്കേഷൻ റിപ്പോർട്ടിൽ വന്നത്.
പൊലീസ് വെരിഫിക്കേഷൻ നടത്തിയ ഉദ്യോഗസ്ഥന്റെ അശ്രദ്ധ; കാഞ്ഞങ്ങാട് സ്വദേശിയുടെ ജോലിക്കായുള്ള വിദേശയാത്ര 2 വട്ടം മുടങ്ങിയ പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
0
വ്യാഴാഴ്ച, ഫെബ്രുവരി 26, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.