തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഡിഎ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട വിവാദം കോടതി കയറിയതിനിടെ കെ.സ്മാർട്ടിലെ വിവരങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയതിന്റെ രേഖയും പുറത്ത്. ഇന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട രേഖ പ്രകാരം കേവലം സർക്കാർ ഉദ്യോഗസ്ഥരുടെ മാത്രം വിവരങ്ങളല്ല മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയിരിക്കുന്നത്.
ഇതോടെ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ മാത്രമല്ല, പൊതുജനങ്ങളുടെ വിവരങ്ങളും അവരുടെ അനുമതിയില്ലാതെ ഇത്തരത്തിൽ ചോർത്തിയോ എന്ന സംശയമാണ് ബലപ്പെടുന്നത്. സ്പാർക്കിൽനിന്ന് മാത്രമല്ല, തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സർക്കാരിന്റെ ഡിജിറ്റൽ പദ്ധതിയായ കെ-സ്മാർട്ടിൽനിന്നുള്ള ഡാറ്റയും ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി സീറാം സാംബശിവ റാവു വിവിധ വകുപ്പുകൾക്ക് അയച്ച കത്തിലാണ് ഈ വിവരങ്ങളുള്ളത്.

ഇതിന്റെ ഭാഗമായി കെ-സ്മാർട്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കളുടെ പേര്, ഫോൺ നമ്പർ, വയസ്, ജില്ല, താലൂക്ക്, വാർഡ്, തദ്ദേശ സ്ഥാപനം തുടങ്ങിയ വ്യക്തിവിവരങ്ങൾ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഐടി മിഷന്റെ സഹായത്തോടെഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി 2026 ഫെബ്രുവരി 12-നകം വിവരങ്ങൾ കൈമാറാനായിരുന്നു നിർദേശം.

ഐടി മിഷനിലെ അസിസ്റ്റന്റ് മിഷൻ കോർഡിനേറ്ററുടെ ഇമെയിൽ വിലാസത്തിലേക്കാണ് ഈ വിവരങ്ങൾ അയക്കേണ്ടത്. എസ്എംഎസ്, ഇമെയിൽ, വാട്‌സാപ്പ്, വോയിസ് എന്നിവ വഴി തത്സമയ അറിയിപ്പുകൾ നൽകുന്നതിനും 'ഗവൺമെന്റ് ഓഫ് കേരള' എന്ന പേരിൽ ഏകീകൃത സന്ദേശങ്ങൾ അയക്കുന്നതിനുമാണ് ഈ വിവരങ്ങൾ ഉപയോഗിക്കുകയെന്നാണ് ഔദ്യോഗിക വിശദീകരണം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.