30 കിലോ കഞ്ചാവുമായി അഞ്ച് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ;

പുത്തൻകുരിശ്: പത്താംമൈലിൽ വൻ മയക്കുമരുന്ന് വേട്ട. 30 കിലോ കഞ്ചാവുമായി 5 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ബംഗാൾ, മൂർഷിദാബാദ് സ്വദേശികളായ അഷറഫ് മണ്ഡൽ(56), നുഹുനാബി മണ്ഡൽ(45), റോഫിഖുൽ(26), റിപൻ മണ്ഡൽ(41), യാനുസ് അലി മൊല്ല(42) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും പുത്തൻകുരിശ് പൊലീസും ചേർന്ന് പിടികൂടിയത്.

ബംഗാളിൽ നിന്നാണ് സംഘം കഞ്ചാവ് കൊണ്ടുവന്നത്. ആലുവയിൽ തീവണ്ടിയിറങ്ങി അവിടെ നിന്ന് ഓട്ടോയിലാണ് കഞ്ചാവ് പത്താംമൈലിൽ എത്തിച്ചത്. വെയിറ്റിങ് ഷെഡിൽ നിൽക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചു പേരുടെയും ഷോൾഡർ ബാഗിൽ പ്രത്യേക പായ്ക്കറ്റിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതര സംസ്ഥാനക്കാർക്കിടയിലായിരുന്നു വിൽപന.
മയക്കുമരുന്ന് കടത്ത് സംഘം പ‌ൊലീസ് നിരീക്ഷണത്തിലായിരുന്നു. ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ.ഉമേഷ് കുമാർ, പുത്തൻകുരിശ് ഡിവൈഎസ്പി നിഷാദ് മോൻ, ഇൻസ്പെക്ടർ ടി.എൽ.ജയൻ സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, മനോജ് കുമാർ, കെ.കെ.കുമാർ, ബിജുമോൻ, കെ.ജി.ബിനോയി, സീനിയർ സിപിഒ റിതേഷ് തുടങ്ങിയവർ അടങ്ങിയ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
രണ്ടാഴ്ചയ്ക്കുള്ളിൽ റൂറൽ പൊലീസ് പെരുമ്പാവൂർ വാഴക്കുളത്ത് നിന്ന് 51 കിലോഗ്രാമും, കാലടി ശ്രീമൂലനഗരത്ത് 16 കിലോയും, കാഞ്ഞൂരിൽ 6 കിലോയും, രാമമംഗലത്ത് നിന്ന് 10 കിലോയും, ആലുവ റയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോയും കഞ്ചാവും പിടികൂടിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !