പിറവം: ക്രിസ്‌മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പിൽ ഇരുപതുകോടിയുടെ ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് തന്റേതാണെന്നും അത് അബദ്ധത്തിൽ നഷ്ടപ്പെട്ടതാണെന്നും കാണിച്ച് സമ്മാനത്തുക അവകാശപ്പെട്ട് പിറവം പാഴൂർ സ്വദേശി റിട്ട. എ.എസ്.ഐ. കെ.കെ. സജിമോൻ സമർപ്പിച്ച ഹർജിയിൽ യഥാർഥ ടിക്കറ്റ് ഹാജരാക്കുവാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു.
നേരത്തേ ഇക്കഴിഞ്ഞ 20-ന് സജിമോന്റെ ഹർജി പരിഗണിച്ച കോടതി, ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ ഇരുവശത്തിന്റെയും ഫോട്ടോയും, ടിക്കറ്റ് ഹാജരാക്കിയ വ്യക്തിയുടെ വിവരങ്ങളും മുദ്രവച്ച കവറിൽ സമർപ്പിക്കുവാൻ നിർദേശിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കേസ് പരിഗണിച്ച കോടതി ലോട്ടറി ഡയറക്ടർ മുദ്രവച്ച കവറിൽ സമർച്ചിച്ച രേഖകൾ പരിശോധിച്ചു.
തുടർന്നാണ് ഒറിജിനൽ ടിക്കറ്റ് ഹാജരാക്കുവാൻ നിർദേശിച്ചത്. കേസ് മാർച്ച് അഞ്ചിലേക്ക് മാറ്റി. കഴിഞ്ഞ ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധു വീട്ടിൽ പോയപ്പോൾ കാഞ്ഞിരപ്പളളിയിൽ നിന്നാണ് താൻ ടിക്കറ്റെടുത്തതെന്നും. ടിക്കറ്റിന്റെ പുറത്ത് തന്റെ പേരും വിലാസവുമെഴുതി ഒപ്പു വച്ചിരുന്നുവെന്നും സജിമോൻ ബോധിപ്പിച്ചു.
ജനവരി 24 നാണ് ബംമ്പർ നറുക്കെടുത്തത്. എന്നാൽ തന്റെ ട്രാവലറിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണംസ്വദേശികൾ മടക്കയാത്രയ്ക്കിടെ മറന്നുവച്ച നെയ്യ് പാത്രം താൻ കൂറിയർ ചെയ്തു കൊടുത്തപ്പോൾ അതിനടിയിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റും നഷ്ടപ്പെട്ടുവെന്നാണ് സജിമോൻ പറയുന്നത്. നറുക്കെടുപ്പ് കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചിട്ടും ഒന്നാം സമ്മാനത്തിന് ആരും അവകാശമുന്നയിച്ചില്ല. ഏറെ വൈകിയാണ് ഒരാൾ ടിക്കറ്റ് ലോട്ടറി ഡയറക്ട്രേറ്റിൽ ഹാജരാക്കിയത്. 
ക്രിസ്‌മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പിൽ ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റിന്റെ സമ്മാനത്തുക അവകാശപ്പെട്ട് ഹർജി;യഥാർഥ ടിക്കറ്റ് ഹാജരാക്കുവാൻ കോടതി നിർദേശം
0
ശനിയാഴ്ച, ഫെബ്രുവരി 28, 2026





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.