തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്രപരിഷ്കരണം (എസ്.ഐ.ആർ.) പൂർത്തിയായപ്പോൾ ഏറ്റവുംകൂടുതൽ വോട്ടർമാർ പുറത്തായത് തലസ്ഥാനജില്ലയിൽനിന്ന്. അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ എട്ടുലക്ഷത്തോളംപേരാണ് പട്ടികയിൽനിന്ന് പുറത്തായത്.
എന്നാൽ, തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിൽനിന്നായി പുറത്തായത് 3,01,015 വോട്ടർമാരാണ്. ‘വോട്ടുചോർച്ച’യിൽ മുന്നിൽ തിരുവനന്തപുരം മണ്ഡലമാണ്. 45,050 പേരാണ് 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയുമായി താരതമ്യംചെയ്യുമ്പോൾ എസ്.ഐ.ആർ. അന്തിമവോട്ടർപട്ടികയിൽനിന്ന് പുറത്തായത്.
തൊട്ടുപിന്നിൽ വട്ടിയൂർക്കാവ് മണ്ഡലമാണ്-40,694. നേമം മണ്ഡലത്തിൽ 35,642 പേർ പട്ടികയിൽനിന്ന് പുറത്തായി. എറണാകുളം ജില്ലയിൽ എറണാകുളം മണ്ഡലത്തിൽ 31,168 വോട്ടുകളും പാലക്കാട് മണ്ഡലത്തിൽ 15,829 വോട്ടുകളും കുറഞ്ഞു. കനത്തവോട്ടുചോർച്ച ഉണ്ടായ മണ്ഡലങ്ങളിൽ പലതും ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളാണ്. ഈ വോട്ടുചോർച്ച വരുന്ന തിരഞ്ഞെടുപ്പിൽ എങ്ങനെ സ്വാധീനിക്കുമെന്നാണ് അറിയേണ്ടത്. ഭൂരിപക്ഷം ജില്ലകളിലും വോട്ടുകുറഞ്ഞപ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മണ്ഡലങ്ങളിൽ വോട്ടുവർധനയാണ് രേഖപ്പെടുത്തിയത്.
മലപ്പുറം ജില്ലയിലാണ് പുതിയവോട്ടർമാർ കൂടുതൽ. സംസ്ഥാനത്ത് വേങ്ങര മണ്ഡലത്തിലാണ് മുൻകാലത്തെ അപേക്ഷിച്ച് വോട്ട് അധികമായി ചേർന്നിട്ടുള്ളത്-20,927. തിരൂർ മണ്ഡലത്തിൽ 18,930 പേരും പുതുതായി ചേർന്നു. 140 മണ്ഡലങ്ങളിൽ 95 ഇടത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്തെക്കാൾ വോട്ടുശോഷണമാണ്.
20 നിയമസഭാ മണ്ഡലങ്ങളിൽ 15,000-ത്തിലധികം വോട്ടർമാർ പുറത്തായി. തൃശ്ശൂർ, തൃക്കാക്കര, ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, പീരുമേട്, ആറന്മുള മണ്ഡലങ്ങളിൽ ഇത് 20,000-ത്തിനും മുകളിലാണ്. നഗരമേഖലയിലാണ് വോട്ടുശോഷണം ഗണ്യമായുള്ളത്.
എസ്.ഐ.ആർ; ഏറ്റവുംകൂടുതൽ വോട്ടർമാർ പുറത്തായത് തലസ്ഥാന ജില്ലയിൽനിന്ന്; മലപ്പുറം ജില്ലയിൽ പുതിയവോട്ടർമാർ കൂടുതൽ
0
ചൊവ്വാഴ്ച, ഫെബ്രുവരി 24, 2026





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.