ന്യൂഡൽഹി: സ്വകാര്യ റെയിൽവേ സ്റ്റേഷനുകൾക്കും സ്വകാര്യ ചരക്ക് ട്രെയിനുകൾക്കുമുൾപ്പെടെ വഴിയൊരുക്കി സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുക്കാനുള്ള ‘ദേശീയ ധനസമ്പാദന പദ്ധതി’യുടെ (നാഷനൽ മോണെട്ടൈസേഷൻ പൈപ്പ്‍ലൈൻ 2.0) രണ്ടാം ഘട്ടം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.
ഉടമസ്ഥാവകാശം കൈമാറാതെ ആസ്തികൾ നിശ്ചിത കാലയളവിലേക്കു സ്വകാര്യസ്ഥാപനങ്ങൾക്കു നൽകി പണം സമാഹരിക്കുകയാണ് ലക്ഷ്യം. ഇതു ഫലത്തിൽ സ്വകാര്യവൽക്കരണം തന്നെയാണെന്നാണ് വിമർശനം. അടുത്ത 5 വർഷത്തിനിടെ 16.72 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യനിക്ഷേപമായി മാത്രം 5.8 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഊർജം: 2.76 ലക്ഷം കോടി രൂപ, തുറമുഖം: 2.63 ലക്ഷം കോടി രൂപ, റെയിൽവേ: 2.62 ലക്ഷം കോടി രൂപ, കൽക്കരി: 2.16 ലക്ഷം കോടി രൂപ എന്നിങ്ങനെയാണ് ലക്ഷ്യമിടുന്നത്.

ബാക്കി സ്വകാര്യ മേഖലയ്ക്കാണ്. 2021 ൽ ആരംഭിച്ച ആദ്യഘട്ടത്തിൽ റോഡ്, റെയിൽവേ, ഊർജം ഉൾപ്പെടെ 12 മേഖലകളിലെ ആസ്തികളാണ് സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുത്തത്.
26 വിമാനത്താവളങ്ങളും പദ്ധതിയിൽ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയതു പോലെ എയർപോർട്ട് അതോറിറ്റിയുടെ (എഎഐ) കീഴിലുള്ള 26 വിമാനത്താവളങ്ങൾ കൂടി 5 വർഷത്തിനുള്ളിൽ സ്വകാര്യകമ്പനികൾക്കു നടത്തിപ്പിനു കൈമാറും.
ഇതുവഴി 14,950 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 11 വിമാനത്താവളങ്ങളുടെ ലേലം ഉടൻ വിളിക്കും. ആദ്യഘട്ടത്തിലുണ്ടായിരുന്ന കരിപ്പൂർ വീണ്ടും ഇടം പിടിച്ചേക്കും. ഇതിനു പുറമേ അതോറിറ്റിക്കു പങ്കാളിത്തമുള്ള 4 വിമാനത്താവളങ്ങളിൽ (മുംബൈ, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു) നിന്നും ഒരു ഉപകമ്പനിയിൽ നിന്നും ഓഹരി വിൽക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.