തിരുവനന്തപുരം:കേരളത്തിന്റെ അപൂർവ രോഗ സംരക്ഷണ പദ്ധതിയായ ‘കെയറി’ന്റെ ഭാഗമായി എസ്.എം.എ. ബാധിച്ചവർക്ക് നൽകുന്ന സൗജന്യ ചികിത്സാ സഹായം സർക്കാർ വിപുലീകരിച്ചു. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് മാത്രം നൽകിയിരുന്ന വിലകൂടിയ ‘റിസ്ഡിപ്ലാം’ മരുന്ന് ഇനി മുതൽ 25 വയസ്സുവരെയുള്ളവർക്ക് ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ജനിതക പരിശോധനയിലൂടെ എസ്.എം.എ. ടൈപ്പ് 2 സ്ഥിരീകരിച്ച എല്ലാ രോഗികളെയും ഈ പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഈ ചരിത്രപരമായ തീരുമാനം എടുത്തത്. അപൂർവ രോഗങ്ങൾക്കുള്ള ചികിത്സാ ചെലവ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായതിനാലാണ് സംസ്ഥാന സർക്കാർ 2024-ൽ ‘കെയർ’ എന്ന സമഗ്ര പദ്ധതിക്ക് രൂപം നൽകിയത്.
കഴിഞ്ഞ ബജറ്റിൽ ഇതിനായി 30 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിരുന്നു. പുതിയ തീരുമാനത്തിലൂടെ സംസ്ഥാനത്തെ എസ്.എം.എ. രോഗികളിൽ 80 ശതമാനത്തോളം പേർക്കും സൗജന്യ മരുന്ന് ഉറപ്പാക്കാൻ സാധിക്കും. വിദഗ്ധ സമിതിയുടെ ശുപാർശയുടെയും ജനിതക പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും മരുന്ന് വിതരണം ക്രമീകരിക്കുന്നത്. ‘നിങ്ങൾ ചിന്തിക്കുന്നതിനുമപ്പുറം’ എന്ന ഈ വർഷത്തെ ലോക അപൂർവ രോഗ ദിന സന്ദേശത്തെ അന്വർത്ഥമാക്കുന്നതാണ് സർക്കാരിന്റെ ഈ ഇടപെടൽ.
പേശി ദുർബലതയും ചലനശേഷി നഷ്ടപ്പെടലും മൂലം ജീവിതം പ്രതിസന്ധിയിലായ നൂറിലധികം കുട്ടികളാണ് നിലവിൽ സർക്കാർ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. 2022-ൽ ഇന്ത്യയിലാദ്യമായി എസ്.എം.എ. രോഗികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കിയ കേരളം, ചികിത്സാ സഹായം സാമ്പത്തിക ശേഷിയുമായി ബന്ധിപ്പിക്കപ്പെടരുത് എന്ന ഉറച്ച നിലപാടിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
എസ്.എം.എ. ബാധിച്ചവർക്ക് സൗജന്യ ചികിത്സാ സഹായം; എസ്.എം.എ. ടൈപ്പ് 2 സ്ഥിരീകരിച്ച എല്ലാ രോഗികളെയും പദ്ധതിയിൽ ഉൾപ്പെടുത്തി
0
ശനിയാഴ്ച, ഫെബ്രുവരി 28, 2026





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.