തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറിനെതിരെ എസ്എഫ്ഐ വീണ്ടും രംഗത്ത്. സർവകലാശാലകളിലെ വിദ്യാർഥി സംഘടന പ്രവർത്തനം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാനായി വിസിമാർക്ക് നിർദേശം നൽകിയതിലാണ് എസ്എഫ്ഐയുടെ പ്രതികരണം. സർവകലാശാലകൾ ഗവർണറുടെ തറവാട് സ്വത്തല്ലെന്നും ഗവർണർ, സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പി.എസ്. സഞ്ജീവിൻ്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സർവകലാശാലകൾ ഗവർണറുടെ തറവാട് സ്വത്തല്ല. കൊച്ചിയിൽ ഇന്നലെ സർവകലാശാല വിസിമാരുടെ യോഗം വിളിച്ചു ചേർത്തുകൊണ്ട് കേരളത്തിൽ സർവകലാശാലകളിലെ വിദ്യാർത്ഥി സംഘടന പ്രവർത്തനം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാനായി വിസിമാർക്ക് നിർദേശം കൊടുത്തതായി ശ്രദ്ധയിൽപെട്ടു. ആർഎസ്എസിന്റെ നയം നടപ്പിലാക്കാൻ വന്നിറങ്ങിയ ആർലേക്കർക്ക് അത് എളുപ്പത്തിൽ പൂർത്തീകരിക്കാനാണീ പുതിയ നീക്കം.പക്ഷെ അതൊന്നും ഇവിടെ നടക്കില്ല, നടത്തിക്കുകയുമില്ല രാജേന്ദ്ര ആർലേക്കർ മുഴുവൻ ശക്തിയുമെടുത്ത് അതിനൊന്ന് ശ്രമിച്ചു നോക്ക്.
പിന്നെ ഭരണഘടനയെ നോക്കുത്തിയാക്കി കേരളത്തിൽ ഗവർണർ കളിക്കുന്ന സൂപ്പർ ചാൻസലർ കളി ഇപ്പോൾ ഇരിക്കുന്ന പദവിക്കും ചേർന്നതല്ല. കേരള സർക്കാരിന്റെ ഉപദേശനിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കേണ്ട ഗവർണർ സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണ്. കേരളത്തിലെ നിയമസഭയിൽ നിന്നും പാസാക്കുന്ന ബില്ലിൽ ഒപ്പിടാൻ എങ്കിലും ആർലേക്കർ തയ്യാറായിട്ട് വേണം മര്യാദയും മാന്യതയും ജനാധിപത്യവും ഒക്കെ ഇങ്ങോട്ട് പഠിപ്പിക്കാൻ വരാൻ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.