ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രധാനമന്ത്രി മോദി പരിഹസിച്ചു. പ്രായം കണക്കിലെടുത്ത്, അദ്ദേഹത്തിന് ബുദ്ധിമുട്ടില്ലാതെ ഇരുന്നുകൊണ്ട് മുദ്രാവാക്യം വിളിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിൽക്കാൻ നിരവധി യുവ അംഗങ്ങൾ സഭയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് പ്രതിപക്ഷത്തിനിടയിൽ കടുത്ത പ്രതികരണങ്ങൾക്കിടയാക്കി.
കഴിഞ്ഞ ദിവസത്തെ വ്യാപക പ്രതിഷേധത്തിന് ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പ്രസംഗം തുടങ്ങിയതിന് പിന്നാലെ ഇറങ്ങിപ്പോയി പ്രതിപക്ഷം.
പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയ സമയം മുതൽ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷ എംപിമാർ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കൂ എന്നാവശ്യപ്പെട്ട് കൊണ്ടാണ് ഇവർ മുദ്രാവാക്യം വിളിച്ചത്.
രാജ്യസഭയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുകയാണെന്ന് പറഞ്ഞു. കഴിഞ്ഞ വർഷങ്ങൾ രാജ്യത്തിന് അതിവേഗ വികസന ഘട്ടമായിരുന്നു. സമൂഹത്തിലും ജീവിതത്തിലും വന്ന മാറ്റങ്ങൾ രാജ്യം ശരിയായ ദിശയിലാണെന്ന് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.