ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ചതായി മകൾ നൽകിയ പരാതി കള്ളമെന്നു വ്യക്തമായതിനെത്തുടർന്ന് 48-കാരന് വിധിച്ച അഞ്ചുവർഷത്തെ തടവുശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
അമ്മയുടെ പ്രേരണയാലാണ് താൻ അച്ഛനെതിരേ പരാതി നൽകിയതെന്ന് 13-കാരി തുറന്നുപറയുകയായിരുന്നു. സ്വന്തം ഭർത്താവിനെതിരേ മകളെക്കൊണ്ട് കള്ളം പറയിപ്പിച്ച് പോലീസിൽ പരാതി നൽകിയ അമ്മയുടെ നടപടിയെ കോടതി നിശിതമായി വിമർശിച്ചു.പുതുച്ചേരിയിലാണ് സംഭവം. അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് 13-കാരി പരാതി നൽകുകയായിരുന്നു.തുടർന്ന് പുതുച്ചേരി കോടതി 2023-ൽ അച്ഛന് അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു. എന്നാൽ, ശിക്ഷ അനുഭവിക്കവേ, താൻ നിരപരാധിയാണെന്നു വ്യക്തമാക്കി ഇയാൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഭാര്യയുമായി വിവാഹംമോചനം തേടി ഇയാൾ കേസ് ഫയൽ ചെയ്തിരുന്നു.ഈ സാഹചര്യത്തിൽ ഭർത്താവിനോട് പ്രതികാരം ചെയ്യാനാണ് മകളെ ഉപയോഗിച്ച് അമ്മ പീഡനകഥ കെട്ടിച്ചമച്ചതെന്നു കോടതിക്കു ബോധ്യപ്പെടുകയായിരുന്നു. ഇരുഭാഗത്തിന്റേയും വാദം കേട്ടശേഷമാണ് കോടതി തടവുശിക്ഷ റദ്ദാക്കാൻ ഉത്തരവിട്ടത്.പീഡിപ്പിച്ചെന്ന് വ്യാജ പരാതി,അഞ്ചുവർഷത്തെ തടവുശിക്ഷ റദ്ധാക്കി കോടതി
0
വ്യാഴാഴ്ച, ജനുവരി 29, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.